യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ 2018 ഫെബ്രുവരി 12ന് രാത്രി 10.45നാണ് എടയന്നൂരിനടുത്ത് തെരൂരിലെ തട്ടുകടയ്ക്കു മുന്പിൽവച്ച് അക്രമികൾ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. 41 തവണ വെട്ടേറ്റിരുന്നു. സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു മരിച്ചത്.
ഇതേവർഷം ജനുവരി 12ന് എടയന്നൂർ ടൗണിലുണ്ടായ സിപിഎം-കോണ്ഗ്രസ് സംഘർഷത്തിൽ സിഐടിയു പ്രവർത്തകൻ ചാലോടിലെ ബൈജുവിന് പരിക്കേറ്റതായും ബൈജുവും സിപിഎം പ്രാദേശികനേതാക്കളും നടത്തിയ ഗൂഢാലോചനയാണു ഷുഹൈബിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നുമായിരുന്നു കുറ്റപത്രത്തിലുള്ളത്.