ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണ ആവശ്യം തള്ളി സുപ്രീംകോടതി
ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണ ആവശ്യം  തള്ളി സുപ്രീംകോടതി
Wednesday, September 25, 2024 4:51 AM IST
ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

സംഭവം നടന്ന് അഞ്ചു വർഷം കഴിഞ്ഞെന്നും നിരവധി പേരെ പ്രതികളാക്കി സംസ്ഥാന പോലീസ് ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

അന്വേഷണം സിബിഐക്കു വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഷുഹൈബിന്‍റെ മാതാപിതാക്കളാണു സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

അതേസമയം, കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഷുഹൈബിന്‍റെ മാതാപിതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. തുടർന്ന് കേസിന്‍റെ വിചാരണവേളയിൽ മറ്റാരുടെയെങ്കിലും പങ്ക് വെളിപ്പെട്ടാൽ നിയമാനുസൃത നടപടി സ്വീകരിക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.


യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന ഷുഹൈബിനെ 2018 ഫെബ്രുവരി 12ന് രാത്രി 10.45നാണ് എടയന്നൂരിനടുത്ത് തെരൂരിലെ തട്ടുകടയ്ക്കു മുന്പിൽവച്ച് അക്രമികൾ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. 41 തവണ വെട്ടേറ്റിരുന്നു. സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു മരിച്ചത്.

ഇതേവർഷം ജനുവരി 12ന് എടയന്നൂർ ടൗണിലുണ്ടായ സിപിഎം-കോണ്‍ഗ്രസ് സംഘർഷത്തിൽ സിഐടിയു പ്രവർത്തകൻ ചാലോടിലെ ബൈജുവിന് പരിക്കേറ്റതായും ബൈജുവും സിപിഎം പ്രാദേശികനേതാക്കളും നടത്തിയ ഗൂഢാലോചനയാണു ഷുഹൈബിന്‍റെ കൊലപാതകത്തിൽ കലാശിച്ചതെന്നുമായിരുന്നു കുറ്റപത്രത്തിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.