സ്വന്തം വിവാഹം തടഞ്ഞ് ഒന്പതാം ക്ലാസുകാരി
സ്വന്തം വിവാഹം തടഞ്ഞ് ഒന്പതാം ക്ലാസുകാരി
Wednesday, September 25, 2024 3:25 AM IST
ബംഗളൂരു: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മറ്റു പെണ്‍കുട്ടികള്‍ക്ക് മാതൃകയായി ഒന്പതാം ക്ലാസുകാരി. കര്‍ണാടകയിലെ ബിദാർ ജില്ലയിൽപ്പെട്ട ബസവ കല്യാണ്‍ താലൂക്കിലാണ് പതിനാലുകാരി സ്വന്തം വിവാഹം തടഞ്ഞു ധീരത കാണിച്ചത്.

വീട്ടിലെ ദാരിദ്ര്യം മൂലം പെൺകുട്ടിയുടെ മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തില്‍ വിവാഹം ചെയ്ത അയച്ചിരുന്നു. അച്ഛന്‍ നേരത്തേ മരിച്ചിരുന്നു. കര്‍ഷകത്തൊഴിലാളിയായ അമ്മയായിരുന്നു നാലു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങുന്ന കുടുബത്തിന്‍റെ ഏക ആശ്രയം.

എന്നാല്‍, ദാരിദ്ര്യം കാരണം ബന്ധുവായ 25 വയസുകാരനുമായി അമ്മ മകളുടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍ ഇത് എതിര്‍ത്ത പെണ്‍കുട്ടി പഠിച്ചു ജോലി നേടിയശേഷമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് അമ്മയെയും അമ്മാവനെയും അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെ അമ്മയും അമ്മാവനും മുന്നോട്ടുപോയി.

അടുത്തിടെ തന്‍റെ സ്‌കൂളിലെത്തിയ ബാലാവകാശ കമ്മീഷന്‍ അംഗം ശശിധര്‍ കൊസാംബെ, ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവപ്പെട്ടാല്‍ കുട്ടികളുടെ അവകാശ സംരക്ഷണ സെല്ലുമായി ബന്ധപ്പെടാന്‍ വിദ്യാര്‍ഥികളെ ഉപദേശിക്കുകയും ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു.


ഇത് ഓര്‍ത്തെടുത്ത പെണ്‍കുട്ടി കഴിഞ്ഞ ശനിയാഴ്ച ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഞായറാഴ്ച തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയെയും അമ്മാവനെയും ഗ്രാമത്തിലെ മുതിര്‍ന്നവരെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ഇതിന്‍റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ അറിയിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകുന്നതുവരെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കില്ലെന്ന് അമ്മയെക്കൊണ്ട് തഹസില്‍ദാര്‍ പ്രതിജ്ഞയും എടുപ്പിച്ചു.

ഹെല്‍പ്പ് ലൈനില്‍ വിളിച്ച് വിവരം അറിയിച്ച പെണ്‍കുട്ടിയെ അധികൃതര്‍ അഭിനന്ദിച്ചു. എല്ലാ മാസവും പെണ്‍കുട്ടിക്ക് 4000 രൂപ നല്‍കാന്‍ ബാലാവാകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. തന്‍റെ ഗ്രാമത്തെ സഹായിക്കാന്‍ ഒരു പോലീസ് ഓഫീസറാകണമെന്നാണു പെണ്‍കുട്ടിയുടെ ആഗ്രഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.