"ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം'
 ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം
Sunday, July 7, 2024 1:13 AM IST
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടണമെന്ന് വിവരാവകാശ കമ്മീഷൻ. ആർടിഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ചുവയ്ക്കരുത്.

നൽകാനാകാത്ത വിവരങ്ങൾ സെക്‌ഷൻ 10 പ്രകാരം വേർതിരിച്ച് അത്രയും ഭാഗം ഒഴിവാക്കിയിട്ടുണ്ട് എന്ന് അപേക്ഷകരെ അറിയിച്ച് ബാക്കി മുഴുവൻ ഭാഗവും നൽകണം. വിവരം പുറത്തുവിടുന്പോൾ റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. അവരെ തിരിച്ചറിയുന്ന സൂചനകളും പുറത്തുവിടാ ൻ പാടില്ല.

ഈ മാസം 23നകം ഫീസ് വാങ്ങി 25നകം അപേക്ഷകർക്കെല്ലാം വിവരം നൽകി 26ന് വകുപ്പിന്‍റെ നടപടി റിപ്പോർട്ട് കമ്മീഷനു സമർപ്പിക്കണമെന്നു വിവരാവകാശ കമ്മീഷണർ ഡോ. എ.എ. ഹക്കീം പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചു. ഉത്തരവ് പൂർണമായും നടപ്പിലാക്കിയെന്ന് സാംസ്കാരിക വകുപ്പ് സെക്രട്ടറി ഉറപ്പാക്കണം. ഇല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അപ്പീൽ അധികാരി എന്നിവർ ഈ മാസം 27 നു രാവിലെ 11.30നു കമ്മീഷനു മുന്പിൽ നേരിട്ടു ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.


വിവരാവകാശ നിയമപ്രകാരം ഒരിക്കൽ നിഷേധിക്കപ്പെട്ട വിവരങ്ങൾ എക്കാലവും വിലക്കപ്പട്ടതാകണമെന്നില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.

സിനിമാരംഗത്തെ വനിതകളുടെ കൂട്ടായ്മയായ "വിമെൻ ഇൻ സിനിമ കളക്ടീവ് ' 2017 മേയിൽ മുഖ്യമന്ത്രിക്കു സമർപ്പിച്ച നിവേദനത്തെത്തുടർന്നാണ് ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു വിമെൻ ഇൻ സിനിമ കളക്ടീവ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനായിരുന്നു കമ്മിറ്റിയെ നിയോഗിച്ചത്. നടി ശാരദ, മുൻ ഐഎഎസ് ഓഫീസർ കെ.ബി. വത്സലകുമാരി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു.

2019 ഡിസംബർ 31നു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഉള്ളടക്കം പുറത്തുവിട്ടില്ല. റിപ്പോർട്ട് പുറത്തു വിടാനാകില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. ഇതേത്തുടർന്നാണ് ഏതാനും മാധ്യമപ്രവർത്തകർ ഉൾപ്പെടെ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.