വിവരാവകാശ നിയമപ്രകാരം ഒരിക്കൽ നിഷേധിക്കപ്പെട്ട വിവരങ്ങൾ എക്കാലവും വിലക്കപ്പട്ടതാകണമെന്നില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.
സിനിമാരംഗത്തെ വനിതകളുടെ കൂട്ടായ്മയായ "വിമെൻ ഇൻ സിനിമ കളക്ടീവ് ' 2017 മേയിൽ മുഖ്യമന്ത്രിക്കു സമർപ്പിച്ച നിവേദനത്തെത്തുടർന്നാണ് ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു വിമെൻ ഇൻ സിനിമ കളക്ടീവ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനായിരുന്നു കമ്മിറ്റിയെ നിയോഗിച്ചത്. നടി ശാരദ, മുൻ ഐഎഎസ് ഓഫീസർ കെ.ബി. വത്സലകുമാരി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു.
2019 ഡിസംബർ 31നു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഉള്ളടക്കം പുറത്തുവിട്ടില്ല. റിപ്പോർട്ട് പുറത്തു വിടാനാകില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. ഇതേത്തുടർന്നാണ് ഏതാനും മാധ്യമപ്രവർത്തകർ ഉൾപ്പെടെ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്.