ഏഴു മുതൽ ഒന്പത് വരെയാണ് പ്രധാന മത്സരങ്ങൾ. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ 92 സ്കൂളുകളിൽനിന്നായി 4000 ഓളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. നാലു വിഭാഗങ്ങളിലായി 15 വേദികളിൽ 140 ഇനങ്ങളിലാണു മത്സരം.
ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് പാലക്കാട് നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. രചനാമത്സരങ്ങളും ബാൻഡ് ഡിസ്പ്ലേ മത്സരവും പൂർത്തിയായി. ഇന്നലെ നടന്ന ബാൻഡ് ഡിസ്പ്ലേ മത്സരത്തിൽ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ ജേതാക്കളായി. രണ്ടാം സ്ഥാനം മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളും മൂന്നാം സ്ഥാനം വാഴക്കുളം കാർമൽ പബ്ലിക് സ്കൂളും നേടി.