ജീവകാരുണ്യനിധിയിലൂടെ നടപ്പിലാക്കിയത് 32 കോടിയുടെ പദ്ധതി 1972ല്മെത്രാഭിഷേക സ്മാരകമായി മാര്‍ ജോസഫ് പവ്വത്തില്‍ ആരംഭിച്ച ജീവകാരുണ്യനിധിയുടെ ഡയറക്ടറായും 2004ല്‍ ജീവകാരുണ്യനിധി ട്രസ്റ്റായി ഉയര്‍ത്തിയതുമുതല്‍ ഇന്നോളം അതിന്റെ സെക്രട്ടറിയായും ഫാ. ഗ്രിഗറി ഓണംകുളം നിസ്തുലമായ ശുശ്രൂഷ ചെയ്തു. ട്രസ്റ്റിന്റെ കീഴിലുള്ള കളർ എ ഡ്രീം, കളര്‍ എ ഹോം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവിതത്തിന് നിറവും പ്രതീക്ഷകളും പകരാന്‍ ഈ വൈദികനു കഴിഞ്ഞു.
കളര്‍ എ ട്രീം പദ്ധതിയിലൂടെ 3400 വിദ്യാര്‍ഥികള്‍ക്ക് പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പലിശരഹിതമായി 14കോടിയോളം രൂപ വായ്പയായി നല്‍കിയത് ഫാ. ഓണംകുളത്തിന്റെ ദര്‍ശനത്തിന്റെ ഭാഗമാണ്.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആവിഷ്കരിച്ച കുടില്‍രഹിത അതിരൂപത എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ 2013മുല് 18കോടിയോളം രൂപ ഭവനനിര്‍മാണത്തിനു നല്‍കാനും ഫാ. ഓണംകുളത്തിനു കഴിഞ്ഞു.