ജൂണ്‍ ഒൻപതിന് ഉച്ചയോടെയാണ് കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റത്. മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പീഡിയാട്രിക് സർജൻ ഇല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
എന്നാൽ, ആംബുലൻസ് സൗകര്യം വേണ്ടെന്ന് എഴുതിക്കൊടുത്ത പിതാവ് കുട്ടിയെ സ്വകാര്യ ആംബുലൻസിൽ കമ്മനയിലെ വൈദ്യന്റെ അടുത്ത് എത്തിക്കുകയായിരുന്നു.