കുട്ടികളെ കബളിപ്പിച്ച പണമെവിടെ?
കുട്ടികളെ കബളിപ്പിച്ച  പണമെവിടെ?
Sunday, July 7, 2024 1:12 AM IST
ബിജു കുര്യന്‍

പത്തനംതിട്ട: വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളുടെ കുടിശിക എത്രയെന്ന കണക്ക് സര്‍ക്കാരിനുമില്ല. ആര്‍ക്കൊക്കെ സ്‌കോളര്‍ഷിപ് നല്‍കിയെന്നും എത്ര തുക നല്‍കിയെന്നുമൊക്ക കണക്കെടുപ്പ് തകൃതിയില്‍. 2019 മുതല്‍ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് മുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും കണക്കെടുപ്പ് നടത്തുന്നത്.

കഴിഞ്ഞവര്‍ഷം നടത്തിയ കണക്കെടുപ്പില്‍ 29.88 കോടി രൂപയോളം നല്‍കാനുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. 1.3 ലക്ഷം കുട്ടികളാണ് നാലുവര്‍ഷത്തിനിടെ പരീക്ഷ എഴുതി വിജയിച്ചത്. ഇതില്‍ കുറെപ്പേര്‍ക്ക് സ്‌കോളര്‍ഷിപ് ലഭിച്ചതായി പറയുന്നു. 2024ലെ പരീക്ഷാഫലവും പുറത്തുവന്നിട്ടുണ്ട്.

2017 മുതല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവരുടെ പേരുവിവരങ്ങള്‍ തേടി കഴിഞ്ഞദിവസം വീണ്ടും വിദ്യാഭ്യാസ വകുപ്പില്‍നിന്ന് സ്‌കൂളുകള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുകയാണ്. 2017 - 18, 2018 - 19 വര്‍ഷങ്ങളിലെ തുക ഭാഗികമായി മുടങ്ങിയിരുന്നു. 2019 മുതല്‍ ഇതു പൂര്‍ണമായും മുടങ്ങുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്‌കൂള്‍ വിട്ടിറങ്ങിയവരെ കണ്ടെത്തി അവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്‍കുകയെന്ന ഭാരിച്ച ജോലിയാണ് പ്രഥമാധ്യാപകര്‍ക്കു നല്‍കിയിട്ടുള്ളത്. ഇതു പൂര്‍ത്തീകരിച്ചു നല്‍കേണ്ട സമയപരിധി അവസാനിച്ചു. സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികള്‍ പലരും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റുമായി രാജ്യവിട്ടവര്‍ അടക്കമുണ്ട്.


കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ടു നല്‍കുമെന്നു പറഞ്ഞ് രണ്ടുവര്‍ഷമായി വിവരശേഖരണം നടക്കുന്നുണ്ട്. മുന്‍ കുടിശികയ്‌ക്കൊപ്പം ഓരോവര്‍ഷവും സ്‌കോളര്‍ഷിപ് നേടുന്നവരുടെ എണ്ണം കൂടിവരുന്നതിനാല്‍ സര്‍ക്കാരിന് ബാധ്യതയേറുകയാണ്. അനുവദിക്കുന്ന ഫണ്ട് പലപ്പോഴും തികയാറില്ല. സ്‌കൂളുകളിലേക്കാണ് മുമ്പ് തുക നല്‍കിയിരുന്നത്. കൂടുതല്‍ കുട്ടികള്‍ വിജയിക്കുന്ന സ്‌കൂളുകള്‍ക്ക് അന്നും കുടിശിക ഉണ്ടായിരുന്നു.

എല്‍എസ്എസിന് 1000, യുഎസ്എസിന് 1500

പഠനത്തില്‍ മുമ്പില്‍ നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ നടത്തുന്നത്. നാലാം ക്ലാസിലെ എല്‍എസ്എസ് പരീക്ഷ ജയിക്കുന്ന കുട്ടിക്ക് അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പ്രതിവര്‍ഷം 1000 രൂപ വീതവും ഏഴാം ക്ലാസിലെ യുഎസ്എസ് പരീക്ഷ വിജയിക്കുന്ന കുട്ടിക്ക് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പ്രതിവര്‍ഷം 1500 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. ഈ തുക വര്‍ധിപ്പിച്ചതാകട്ടെ രണ്ടുവര്‍ഷം മുമ്പാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.