വയനാട് പാക്കേജ്: മോദി-പിണറായി കൂടിക്കാഴ്ച
വയനാട് പാക്കേജ്:  മോദി-പിണറായി കൂടിക്കാഴ്ച
Wednesday, August 28, 2024 3:53 AM IST
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം, പ്രളയ ദുരിതാശ്വാസം അടക്കമുള്ള കേരളത്തിന്‍റെ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന അര മണിക്കൂറോളം നീണ്ട ചർച്ച കഴിഞ്ഞയുടൻ മുഖ്യമന്ത്രി കേരളത്തിലേക്കു മടങ്ങി. കൂടിക്കാഴ്ചയുടെ ചിത്രം പ്രസിദ്ധീകരണത്തിനു നൽകിയെങ്കിലും ചർച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാനോ അറിയിക്കാനോ മുഖ്യമന്ത്രി തയാറായില്ല.

വയനാട് ഉരുൾപൊട്ടൽ, പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ തുടർന്നുള്ള നഷ്‌ടപരിഹാരത്തിനും സമഗ്ര പുനരധിവാസ പദ്ധതിക്കുമായി 9,000 കോടി രൂപ ആവശ്യപ്പെട്ടതായാണു നേരത്തേ സർക്കാർ സൂചിപ്പിച്ചത്. എന്നാൽ മൊത്തം 2,000 കോടി രൂപയുടെ പാക്കേജിനാണു കേരളം ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.


ഓണം പ്രമാണിച്ചുള്ള ശന്പളവിതരണത്തിനും അധികച്ചെലവിനുമായി കേരളത്തിന് കൂടുതൽ തുക വായ്പയെടുക്കാൻ അനുവദിക്കണമെന്നതാണ് മറ്റൊരാവശ്യം. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നൽകി. കേരളത്തനിമയുള്ള പ്രത്യേക ഉപഹാരവും പിണറായി വിജയൻ മോദിക്കു സമ്മാനിച്ചു.

പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയെക്കുറിച്ച് പത്രക്കുറിപ്പുപോലും ഉണ്ടാകില്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ ഇൻഫർമേഷൻ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. മോദിയും പിണറായിയും തമ്മിൽ നടന്ന ചർച്ചയിൽ മറ്റാരും ഉണ്ടായിരുന്നില്ല. എന്തൊക്കെയാണ് ഇരുനേതാക്കളും ചർച്ച ചെയ്തതെന്നതു മുഖ്യമന്ത്രി വിശദീകരിച്ചതുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.