സ്വിസ് അധികാരികൾ അദാനി ഗ്രൂപ്പിന്‍റെ 2600 കോടി മരവിപ്പിച്ചെന്ന് ഹിൻഡൻബർഗ്
സ്വിസ് അധികാരികൾ അദാനി ഗ്രൂപ്പിന്‍റെ  2600 കോടി മരവിപ്പിച്ചെന്ന് ഹിൻഡൻബർഗ്
Saturday, September 14, 2024 3:04 AM IST
ന്യൂഡൽഹി: കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പിന്‍റെ സ്വിസ് ബാങ്കുകളിലെ വിവിധ അക്കൗണ്ടുകളിലായുള്ള 2600 കോടി രൂപ സ്വിസ് അന്വേഷണ ഏജൻസികൾ മരവിപ്പിച്ചെന്നു ഹിൻഡൻബർഗ് റിസർച്ചിന്‍റെ പുതിയ ആരോപണം.

2021 മുതൽ സ്വിറ്റ്സർലൻഡിൽ അന്വേഷണം നേരിടുന്ന അദാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ വാർത്ത സ്വിസ് മാധ്യമമായ ഗോതം സിറ്റി പുറത്തുവിട്ടെന്നാണു ഹിൻഡൻബർഗ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചത്.

2023ൽ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരേ ആദ്യ ആരോപണം ഉന്നയിക്കുന്നതിനു മുന്പേ ജനീവ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അദാനിയുടെ വിവിധ സ്വിസ് അക്കൗണ്ടുകളെപ്പറ്റി അന്വേഷിച്ചിരുന്നുവെന്നും അഞ്ച് അക്കൗണ്ടിലായുള്ള 31 കോടി ഡോളർ (2600 കോടി രൂപ) മരവിപ്പിച്ചിരുന്നെന്നുമാണ് ഗോതം സിറ്റി റിപ്പോർട്ട് ചെയ്തത്.


സ്വിറ്റ്സർലൻഡിലെ ഫെഡറൽ ക്രിമിനൽ കോടതി പുതിയതായി പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഗോതം സിറ്റി വാർത്ത നൽകിയത്. ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്, മൗറീഷ്യസ്, ബെർമുഡ എന്നിവിടങ്ങളിൽ അദാനി ഗ്രൂപ്പിന്‍റെ നിക്ഷേപമുള്ള ബിനാമി അക്കൗണ്ടുകളാണ് സ്വിസ് അധികാരികൾ മരവിപ്പിച്ചതെന്ന് സ്വിസ് മാധ്യമത്തിന്‍റെ വാർത്തയുടെ അടിസ്ഥാനത്തിൽ ഹിൻഡൻബർഗ് ആരോപിക്കുന്നു.

ഹിൻഡർബർഗിന്‍റെ ആരോപണം യുക്തിരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. കന്പനി അക്കൗണ്ടുകളൊന്നും ഒരു അന്വേഷണത്തിന്‍റെയും ഭാഗമായി എവിടെയും മരവിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ അദാനി ഗ്രൂപ്പ് ആരോപണമുന്നയിച്ചിട്ടുള്ള കോടതിവിധിയിൽ തങ്ങളുടെ പേരു പരാമർശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.