നീറ്റ് യുജി റദ്ദാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ
നീറ്റ് യുജി റദ്ദാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ
Saturday, July 6, 2024 2:16 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) റദ്ദാക്കേണ്ട ആവശ്യമില്ലെന്നു വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

മേയ് അഞ്ചിനു നടന്ന പരീക്ഷയിൽ അതിന്‍റെ രഹസ്യസ്വഭാവത്തെ ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും നിലവിലെ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തുന്നത് യുക്തിസഹമല്ലെന്നും ഇങ്ങനെ ചെയ്താൽ ലക്ഷക്കണക്കിന് വിദ്യാർഥികളെ അതു ബാധിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചോദ്യംചെയ്തു സമർപ്പിച്ച വിവിധ ഹർജികൾക്ക് മറുപടിയായാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചത്. ഈ മാസം എട്ടിന് ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.


അതേസമയം, പരീക്ഷാ നടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ)യുടെ പിഴവുകൾ പരിശോധിക്കാൻ ഐഎസ്ആർഒ മുൻ ചെയർമാൻ അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ചതായും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നേരത്തേ നിശ്ചയിച്ചതുപ്രകാരം ഇന്നുമുതൽ മെഡിക്കൽ പ്രവേശന നടപടികൾ ആരംഭിക്കും.

നീറ്റ് പിജി ഓഗസ്റ്റ് 11ന്

ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശനപരീക്ഷയായ നീറ്റ് (പിജി) 2024 പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളായി പരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) അറിയിച്ചു. നീറ്റ് (യുജി) പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള ക്രമക്കേടുകളെത്തുടർന്നാണ് ജൂണ്‍ 23 ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷയും മാറ്റിവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.