അതേസമയം, ലഡാക്കിന്റെ ഭരണഘടനാ അവകാശങ്ങൾക്കുവേണ്ടി സമാധാനപരമായി പദയാത്ര നടത്തിയ നൂറോളമാളുകളെ തടങ്കലിൽവച്ചതിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധിച്ചു.
ലഡാക്കിന്റെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും ഈ ചക്രവ്യൂഹവും താങ്കളുടെ അഹങ്കാരവും തകരുമെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
സോനം വാംഗ്ചുക്കിനെ താൻ കാണാൻ ശ്രമിച്ചെന്നും എന്നാൽ പോലീസ് അതിന് അനുവദിച്ചില്ലെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു. പദയാത്രികരെ തടങ്കലിൽവച്ചത് ബിജെപിയുടെ ഏകാധിപത്യത്തിന്റെ തെളിവാണെന്നും ലഡാക്കിനും ഡൽഹിക്കും സംസ്ഥാനപദവി അനുവദിക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.
സോനം വാംഗ്ചുക്കിനെ തടങ്കലിൽ വച്ചതിനെതിരേയുള്ള ഹേബിയസ് കോർപസ് ഹർജി നാളെ ഡൽഹി ഹൈക്കോടതി പരിഗണിക്കും.