പിന്നീട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ സുപ്രീംകോടതിയിൽ വിഷയം ഉന്നയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ച സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോൾ ധൻബാദ് ഐഐടിയോടു പ്രതികരണം തേടിയിരുന്നു.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ വിദ്യാർഥിയുടെ പ്രവേശനം തടയാൻ ഐ ഐടി അഭിഭാഷകൻ ശ്രമിച്ചെങ്കിലും സാധിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശിക്കുകയായിരുന്നു. പല മുതിർന്ന അഭിഭാഷകരും തന്റെ ഫീസ് സ്പോണ്സർ ചെയ്തതായി ഹർജിക്കാരന്റെ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു.
അതുലിന് എല്ലാ ആശംസകളും നേരുന്നതായി ചീഫ് ജസ്റ്റീസും അറിയിച്ചു. 2021ലും സമാന വിഷയത്തിൽ ദളിത് വിദ്യാർഥിക്കു പ്രവേശനം നൽകാൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടപെട്ടിരുന്നു.