ആറു ലക്ഷം രൂപ വരെ വാങ്ങി നിയമനം രണ്ടു ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെ വാങ്ങിയായിരുന്നു നിയമനം. യഥാർഥമെന്നു തോന്നിക്കുന്ന ഓഫർ ലെറ്ററുകളും മാനേജർമാർ, മാർക്കറ്റിംഗ് ഓഫീസർമാർ, കാഷ്യർമാർ, കംപ്യൂട്ടർ ഓപ്പറേറ്റർമാർ തുടങ്ങിയ തസ്തികകളും നൽകിയാണു ജീവനക്കാരെ നിയമിച്ചത്.
റിക്രൂട്ട് ചെയ്തവർക്കെല്ലാം തട്ടിപ്പുകാർ പരിശീലനവും നൽകി.എസ്ബിഐയുടെ തന്നെ സമീപത്തുള്ള ദാബ്ര ബ്രാഞ്ച് മാനേജർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണു പോലീസ് തട്ടിപ്പു കണ്ടെത്തിയത്. പ്രദേശവാസിയായ അജയ് കുമാർ അഗർവാൾ ഛപ്പോരയിലെ എസ്ബിഐ കിയോസ്കിനായി അപേക്ഷിച്ചിരുന്നു. ഒറ്റരാത്രികൊണ്ടു പെട്ടെന്ന് ഒരു എസ്ബിഐ ബ്രാഞ്ച് പ്രത്യക്ഷപ്പെട്ട കാര്യം അറിഞ്ഞപ്പോഴാണ് അയാൾക്കു സംശയം തോന്നിയത്.
ഏറ്റവും അടുത്തുള്ള എസ്ബിഐയുടെ ദാബ്രയിലെ നിയമാനുസൃത ബ്രാഞ്ചിൽ അക്കൗണ്ടുള്ള അജയ് കുമാർ മാനേജരെ കണ്ടു പുതിയ ശാഖയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. അറിയിപ്പുപോലും കൂടാതെ പുതിയൊരു എസ്ബിഐ ശാഖ തുറക്കാൻ കഴിയുമെന്നു വിശ്വസിക്കാൻ കഴിയില്ലായിരുന്നുവെന്ന് അജയ് പറഞ്ഞു.
ഇതിനുമുന്പ് തമിഴ്നാട്ടിൽ തമിഴ്നാട്ടിലെ കൂടല്ലൂർ ജില്ലയിലെ പണ്റൂട്ടിയിൽ വ്യാജ എസ്ബിഐ ശാഖ നടത്തിയതിന് 2020ൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതിനുശേഷം ആദ്യമായാണ് അതേ രീതിയിൽ മറ്റൊരു വ്യാജ ബാങ്ക് ശാഖ സ്ഥാപിച്ചു തട്ടിപ്പ് നടത്തുന്നത്.
കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ഡൗണ് സമയത്താണു തമിഴ്നാട്ടിലെ വ്യാജ എസ്ബിഐ ബ്രാഞ്ച് പ്രവർത്തിച്ചിരുന്നത്. കംപ്യൂട്ടറുകളും ലോക്കറുകളും വ്യാജരേഖകളും ചമച്ച് തട്ടിപ്പു നടത്തിയ എസ്ബിഐ മുൻ ജീവനക്കാരന്റെ മകൻ കമൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംശയം തോന്നിയ ഒരു ഉപഭോക്താവ് ടൗണിലെ നിലവിലുള്ള എസ്ബിഐ ബ്രാഞ്ചിന്റെ മാനേജരോട് അന്വേഷിച്ചതിനെത്തുടർന്നാണു വ്യാജ ബാങ്കിനെക്കുറിച്ച് വിവരം പുറത്തുവന്നത്.