പാർവതിയുടെ കത്ത് മകനും എംഎൽഎയുമായ യതീന്ദ്ര സിദ്ധരാമയ്യ ഇന്നലെ മുഡ കമ്മീഷണർ എ.എൻ. രഘുനന്ദന്റെ ഓഫീസിൽ നേരിട്ട് സമർപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ചതിനു ശേഷം കത്തിൽ തുടർനപടികളെടുക്കുമെന്ന് മുഡ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഭൂമിയിടപാട് കേസ് അന്വേഷിക്കുന്ന ലോകായുക്ത സംഘം വിവാദ ഭൂമി അളന്നു.
""പാർവതി വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇര'' തനിക്കെതിരേയുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയാണു ഭാര്യ പാർവതിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിവാദ പ്ലോട്ടുകൾ തിരികെ നൽകാനുള്ള പാർവതിയുടെ തീരുമാനം തന്നെ അദ്ഭുപ്പെടുത്തിയെന്നും സിദ്ധരാമയ്യ പറഞ്ഞു.
എനിക്കെതിരേ രാഷ്ട്രീയ വിദ്വേഷമുണ്ടാക്കാൻ പ്രതിപക്ഷ പാർട്ടികൾ വ്യാജ പരാതി നൽകി എന്റെ കുടുംബത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചു. ഭാര്യക്കുണ്ടായ മാനസിക ബുദ്ധിമുട്ടിൽ എനിക്ക് വിഷമമുണ്ട്- സിദ്ധരാമയ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.