മോദിയോടുള്ള വെറുപ്പ് പ്രകടിപ്പിക്കാൻ ലഭിക്കുന്ന ഒരവസരവും കോണ്‍ഗ്രസിന്റെ നേതാക്കൾ പാഴാക്കാറില്ലെന്നു ധനമന്ത്രി നിർമല സീതാരാമനും തുറന്നടിച്ചു.
ബിജെപിയുടെ വിമർശനങ്ങൾക്കു പിന്നാലെ പ്രസ്താവനയുമായി ഖാർഗെ രംഗത്തെത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരും ജാതി സെൻസസും പോലുള്ള കൂടുതൽ ഗുരുതരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.
ജമ്മു-കാഷ്മീരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെത്തുടർന്നാണു മോദിയെ താഴെയിറക്കാതെ താൻ മരിക്കില്ലെന്ന് ഖാർഗെ പരാമർശം നടത്തിയത്.