അതേസമയം, ഇരയുടെ ചിത്രവും വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത് ഒരിക്കലും അനുവദിക്കുന്നതല്ലെന്നും ഇതുസംബന്ധിച്ച് നേരത്തേതന്നെ കർശന നിർദേശം നൽകിയതായും എല്ലാ മാധ്യമങ്ങൾക്കും അതു ബാധകമാണെന്നും ചീഫ് ജസ്റ്റീസ് ഓർമപ്പെടുത്തി. കേസ് 14ന് വീണ്ടും പരിഗണിക്കും.