അതേസമയം, കഴിഞ്ഞ 19ന് കോടതിയിൽ ഹാജരായ യുവതി തന്റെ മുന്‍പത്തെ മൊഴി തെറ്റായിരുന്നുവെന്നും തീവ്ര വലതുപക്ഷ സംഘടനകളുടെയും തന്റെ മാതാപിതാക്കളുടെയും സമ്മർദത്തെത്തുടർന്നായിരുന്നു അപ്രകാരം മൊഴി നൽകിയതെന്നുമായിരുന്നു യുവതി പറഞ്ഞത്. എന്നാൽ, പ്രതിയുടെ സമ്മർദത്തെത്തുടർന്നാണു യുവതിയുടെ മനംമാറ്റമെന്നു ചൂണ്ടിക്കാട്ടി കോടതി യുവതിയുടെ മൊഴി തള്ളുകയായിരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തുകയും വാരാണസിയിലെ ജ്ഞാൻ വ്യാപി മോസ്ക് പരിസരത്തു സർവെ നടത്താൻ നിർദേശിക്കുകയും ചെയ്തതിലൂടെ വിവാദത്തിലായ ജഡ്ജിയാണു രവികുമാർ.