പ്രാദേശിക അധികാരികൾ അനധികൃത കൈയേറ്റം പൊളിച്ചുമാറ്റുന്പോൾ ജുഡീഷൽ മേൽനോട്ടം വേണമെന്ന് വാദത്തിനിടെ കോടതി ഊന്നിപ്പറഞ്ഞു. പൊളിക്കുന്നതിനുള്ള നോട്ടീസ് രജിസ്റ്റർ ചെയ്ത തപാൽ മുഖേന യഥാർഥ ഉടമയ്ക്ക് അയക്കണമെന്നു ബെഞ്ച് വ്യക്തമാക്കി.
കൂടുതൽ സുതാര്യത ഉറപ്പാക്കാൻ നോട്ടീസുകളും ഓർഡറുകളും ഡിജിറ്റലായി ഓണ്‍ലൈൻ പോർട്ടലിൽ അപ്ലോഡ് ചെയ്യാമെന്നും കോടതി നിർദേശിച്ചു.
അനധികൃത കൈയേറ്റത്തിനെതിരേ നോട്ടീസ് നൽകിയശേഷം പൊളിക്കൽ നടപടിക്കുമുന്പ് ദുരിതബാധിതർക്ക് ബദൽ സംവിധാനം ക്രമപ്പെടുത്താൻ ആവശ്യമായ സമയം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.