ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു അന്വേഷണ ഏജൻസിക്കുവേണ്ടി ഹാജരാകുമെന്നും അദ്ദേഹത്തിന്റെ അസൗകര്യം കണക്കിലെടുത്ത് ഹർജി മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നും ഇഡിയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണു കേസിൽ ഇഡിക്കു താത്പര്യമില്ലെന്ന നിരീക്ഷണം കോടതി നടത്തിയത്.
എന്നാൽ കഴിഞ്ഞ നാലു തവണയും അന്വേഷണ ഏജൻസിയുടെ ആവശ്യപ്രകാരമാണു ഹർജി മാറ്റിയതെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ കപിൽ സിബൽ ഇഡിയുടെ ആവശ്യത്തെ എതിർത്തുകൊണ്ട് കോടതിയിൽ പറഞ്ഞു. കേസ് ആറ് ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.