പി. ശശിക്ക് ക്ലീൻചിറ്റ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും ആരോപണം ഉന്നയിച്ചല്ലോ എന്ന ചോദ്യത്തിന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി. ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരംഗമെന്ന നിലയിൽ അദ്ദേഹത്തിന്റെ ജോലി മാത്രമാണു ചെയ്യുന്നതെന്നു പിണറായി വിജയൻ പറഞ്ഞു.
ശശിക്കെതിരേയുള്ള ആരോപണങ്ങളിൽ ഒരു പരിശോധനയുടെയും ആവശ്യമില്ല. ആ പോസ്റ്റിൽ ഇരിക്കുന്പോൾ നിയമപ്രകാരമല്ലാതെ ഉന്നയിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ശശിയെ അൻവർ നിർബന്ധിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഇപ്പോൾ ഇത്രയും പറയുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അജിത്കുമാറിനെയും തള്ളാതെ എഡിജിപി അജിത് കുമാറിനെയും മുഖ്യമന്ത്രി തള്ളിയില്ല. എഡിജിപിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ ഡിജിപി അന്വേഷിക്കുകയാണ്. റിപ്പോർട്ട് വരട്ടെ. റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാം.
വിജിലൻസ് അന്വേഷണം നടക്കുന്പോൾ, എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് പ്രാഥമികാന്വേഷണമാണ് നടക്കുന്നത്, റിപ്പോർട്ട് ലഭിച്ച ശേഷം തുടരന്വേഷണം നടത്തിയാൽ മാത്രം മാറ്റി നിർത്തുന്ന നടപടി മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അജിത്കുമാര്‍ നികുതിവെട്ടിപ്പു നടത്തിയെന്ന് അന്‍വര്‍ മഞ്ചേരി: തിരുവനന്തപുരം പട്ടത്ത് ഫ്ളാറ്റ് വാങ്ങിയതില്‍ എഡിജിപി എം.ആര്. അജിത്കുമാര്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി പി.വി. അന്‍വര്‍ എംഎല്‍എ. നാലു ലക്ഷത്തിലധികം രൂപ ഇങ്ങനെ വെട്ടിച്ചു. സോളാര്‍ കേസ് അട്ടിമറിച്ചതിനു പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ചാണ് ഫ്ളാറ്റ് വാങ്ങിയത്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണംമെന്നും വാര്‍ത്താസമ്മേളനത്തിൽ അൻവർ ആരോപിച്ചു.