അൻവറിനെ തള്ളി മുഖ്യമന്ത്രി; അൻവറിന്‍റേത് ഇടതു പശ്ചാത്തലമല്ല, എത്തിയത് കോൺഗ്രസിൽനിന്ന്.
അൻവറിനെ തള്ളി മുഖ്യമന്ത്രി; അൻവറിന്‍റേത് ഇടതു പശ്ചാത്തലമല്ല,  എത്തിയത് കോൺഗ്രസിൽനിന്ന്.
Sunday, September 22, 2024 3:11 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനും എതിരേ ഗുരുതര ആരോപണം ഉന്നയിച്ച പി.വി. അൻവർ എംഎൽഎയെ പൂർണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

അൻവറിന്‍റേത് ഇടതു പശ്ചാത്തലമല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, കോണ്‍ഗ്രസിൽനിന്നാണ് ഇടത് എംഎൽഎയായി അൻവർ എത്തിയതെന്നും ഓർമിപ്പിച്ചു. സാധാരണയായി പരാതികളുണ്ടെങ്കിൽ പാർട്ടിയിൽ (സിപിഎമ്മിൽ) പറയുന്നതാണ് നടപടി. മുഖ്യമന്ത്രിയോടും പരാതി പറയാം.

എന്നാൽ, അൻവർ മാധ്യമങ്ങൾക്കു മുന്നിലാണ് ആദ്യം പറയുന്നത്. വിളിക്കുന്ന കോളുകൾ റെക്കോർഡ് ചെയ്തു പുറത്തു വിടുന്നതു പൊതുപ്രവർത്തകർക്കു ചേർന്ന നടപടിയല്ല. ആരോപണം മാധ്യമങ്ങൾക്കു മുന്നിൽ പറയാൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയെ കാണാൻ, മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു.

എന്നാൽ മൂന്നു ദിവസം കഴിഞ്ഞാണു തന്നെ വന്നു കണ്ടത്. വെറും അഞ്ചു മിനിറ്റ് മാത്രമായിരുന്നു കൂടിക്കാഴ്ച. അൻവർ പരാതി തന്നു. ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നതായി അറിയിച്ചു.

ഒരു മുൻവിധിയോടെയുമല്ല ഇക്കാര്യങ്ങൾ അന്വേഷിക്കുന്നത്. ആരോപണവിധേയനായ മലപ്പുറം മുൻ എസ്പിയെ സസ്പെൻഡ് ചെയ്തു. സാധാരണ പോലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നതിനു വിരുദ്ധമായി ഫോണ്‍ വഴി സംസാരിച്ചതിനാണ് നടപടി.

പോലീസ് പിടിക്കുന്ന കള്ളക്കടത്തു സ്വർണം അടിച്ചുമാറ്റുന്നുവെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. വസ്ത്രത്തിലും മറ്റുമായാണ് സ്വർണം ഉരുക്കിച്ചേർത്തു കടത്തുന്നത്. ഇതു പിടിക്കുന്പോൾ വസ്ത്രം കത്തിച്ചു മാറ്റി, സ്വർണം മാത്രമാണ് എടുക്കുന്നത്. അപ്പോൾ തൂക്കത്തിൽ കുറവു വരും.

സ്വർണം, ഹവാല കടത്തുകാർക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്പോൾ, പോലീസിനെ ആക്രമിച്ചു മനോവീര്യം തകർക്കാനുള്ള ശ്രമം തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.വി. അൻവർ സ്വർണക്കടത്തുകാർക്കു വേണ്ടിയാണോ പോലീസ് ഉന്നതരെ ആക്രമിക്കുന്നതെന്ന ചോദ്യത്തിന്, അതു നിങ്ങൾക്കു വ്യാഖ്യാനിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിൽ സ്വർണക്കടത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് മലപ്പുറം കരിപ്പൂർ വിമാനത്താവളം വഴിയാണെന്നു കണക്കുകൾ ഉദ്ധരിച്ചു മുഖ്യമന്ത്രി പറഞ്ഞു.


പി. ശശിക്ക് ക്ലീൻചിറ്റ്

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും ആരോപണം ഉന്നയിച്ചല്ലോ എന്ന ചോദ്യത്തിന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി. ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരംഗമെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ജോലി മാത്രമാണു ചെയ്യുന്നതെന്നു പിണറായി വിജയൻ പറഞ്ഞു.

ശശിക്കെതിരേയുള്ള ആരോപണങ്ങളിൽ ഒരു പരിശോധനയുടെയും ആവശ്യമില്ല. ആ പോസ്റ്റിൽ ഇരിക്കുന്പോൾ നിയമപ്രകാരമല്ലാതെ ഉന്നയിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ശശിയെ അൻവർ നിർബന്ധിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഇപ്പോൾ ഇത്രയും പറയുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അജിത്കുമാറിനെയും തള്ളാതെ

എഡിജിപി അജിത് കുമാറിനെയും മുഖ്യമന്ത്രി തള്ളിയില്ല. എഡിജിപിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ ഡിജിപി അന്വേഷിക്കുകയാണ്. റിപ്പോർട്ട് വരട്ടെ. റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാം.

വിജിലൻസ് അന്വേഷണം നടക്കുന്പോൾ, എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് പ്രാഥമികാന്വേഷണമാണ് നടക്കുന്നത്, റിപ്പോർട്ട് ലഭിച്ച ശേഷം തുടരന്വേഷണം നടത്തിയാൽ മാത്രം മാറ്റി നിർത്തുന്ന നടപടി മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അജിത്കുമാര്‍ നികുതിവെട്ടിപ്പു നടത്തിയെന്ന് അന്‍വര്‍

മഞ്ചേരി: തിരുവനന്തപുരം പട്ടത്ത് ഫ്ളാറ്റ് വാങ്ങിയതില്‍ എഡിജിപി എം.ആര്‍. അജിത്കുമാര്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി പി.വി. അന്‍വര്‍ എംഎല്‍എ. നാലു ലക്ഷത്തിലധികം രൂപ ഇങ്ങനെ വെട്ടിച്ചു. സോളാര്‍ കേസ് അട്ടിമറിച്ചതിനു പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ചാണ് ഫ്ളാറ്റ് വാങ്ങിയത്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണംമെന്നും വാര്‍ത്താസമ്മേളനത്തിൽ അൻവർ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.