ബിഷപ് ഡോ. ജോര്‍ജ് മാമലശേരില്‍ കാലംചെയ്തു
ബിഷപ് ഡോ. ജോര്‍ജ്  മാമലശേരില്‍ കാലംചെയ്തു
Saturday, July 6, 2024 2:15 AM IST
ടുറ: മേഘാലയയിലെ ടുറ രൂപതയുടെ പ്രഥമ മെത്രാന്‍ ഡോ. ജോര്‍ജ് മാമലശേരില്‍ (92) കാലംചെയ്തു. പാലാ രൂപതയിലെ കളത്തൂര്‍ സെന്‍റ് മേരീസ് ഇടവകാംഗമായിരുന്ന ഡോ. ജോര്‍ജ് മാമലശേരില്‍ ‘എൻജിനിയര്‍ ബിഷപ് ’ എന്ന വിശേഷണത്തിലൂടെ ശ്രദ്ധേയനായിരുന്നു.

സംസ്‌കാരം എട്ടിന് ഉച്ചയ്ക്ക് 12.45ന് ടുറയിലെ സേക്രഡ് ഹാര്‍ട്ട് തീര്‍ഥാടനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍. 28 വര്‍ഷം മെത്രാനായിരുന്നതുൾപ്പെടെ 64 വര്‍ഷം വടക്കുകിഴക്കൻ മേഖലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ടുറയിലെ ഹോളി ക്രോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത‍്യം. ടുറ രൂപതയുടെ പ്രഥമ ബിഷപ്പായി 1979ലാണ് സ്ഥാനമേറ്റത്. 2007ൽ വിരമിച്ചു.


മാമലശേരി പരേതരായ കുര്യന്‍-എലിസബത്ത് ദമ്പതികളുടെ മകനായി 1932 ഏപ്രില്‍ 22ന് കളത്തൂരിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് - മൈലാപ്പൂര്‍ രൂപതയ്ക്കായി പൂനമല്ലിയിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ ചേര്‍ന്നു. 1960 ഏപ്രില്‍ 24ന് പൗരോഹിത‍്യം സ്വീകരിച്ചു. തുടർന്ന് ഷില്ലോംഗ്- ഗോഹട്ടി അതിരൂപതയിലെ ഗാരോ ഹില്‍സിൽ സേവനമാരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.