അര്‍ജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരിമാരായ അഞ്ജു, അഭിരാമി, സഹോദരന് അഭിജിത്ത്, സഹോദരിയുടെ ഭര്‍ത്താവ് ജിതിന് എന്നിവരാണു വാര്‍ത്താസമ്മേളനം നടത്തിയത്.അര്‍ജുന്റെ സംസ്കാര ച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. ഒപ്പംനിന്ന മാധ്യമങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് കുടുംബം വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
ജൂലൈ 16നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. 72ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അര്‍ജുനെ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതുവരെ മനാഫ് ഷിരൂരില്‍ ഉണ്ടായിരുന്നു.
ആരോടും പണം വാങ്ങിയിട്ടില്ല, യുട്യൂബ് ചാനല്‍ തുടങ്ങിയതില്‍ തെറ്റെന്തെന്ന് മനാഫ് ആരെന്തുപറഞ്ഞാലും ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ്. യുട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഷിരൂരിൽ എത്തിയ ശേഷമാണു യുട്യൂബ് ചാനൽ തുടങ്ങിയത്. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. “തന്റെ യുട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും മനാഫ് ചോദിച്ചു.
തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്നു കരുതിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണു യുട്യൂബ് ചാനൽ തുടങ്ങിയത്. ഇനി യുട്യൂബ് ചാനൽ ഉഷാറാക്കും. താന്‍ ആരോടെങ്കിലും പണം വാങ്ങിയെന്ന് തെളിയിച്ചാല്‍ പൊതുജനത്തിന് മുന്നില്നിന്നുതരാം. അവര്‍ കല്ലെറിയട്ടെ”- മനാഫ് പ്രതികരിച്ചു.