വിവാദക്കൊടുങ്കാറ്റിൽ നാളെ നിയമസഭാ സമ്മേളനത്തിനു തുടക്കം
വിവാദക്കൊടുങ്കാറ്റിൽ നാളെ നിയമസഭാ  സമ്മേളനത്തിനു തുടക്കം
Thursday, October 3, 2024 5:55 AM IST
സാബു ജോണ്‍
തിരുവനന്തപുരം: നിയമനിർമാണം എന്ന ഏക അജൻഡയുമായി നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്പോൾ എല്ലാ കണ്ണുകളും പി.വി. അൻവറിലായിരിക്കും. കഴിഞ്ഞ സമ്മേളനം വരെ ഇടതുസ്വതന്ത്രൻ എന്ന മേലങ്കിയിൽ പ്രതിപക്ഷത്തെ നിർദാക്ഷിണ്യം കടിച്ചുകുടഞ്ഞുകൊണ്ടിരുന്ന അൻവർ നാളെ മുതൽ നിയമസഭയിൽ ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത ശത്രു ആകുകയാണ്.

ഒരു പക്ഷത്തുമില്ലാതെ നിൽക്കുന്ന അൻവറിന് ഒന്പതു ദിവസം മാത്രം നീളുന്ന നിയമസഭാ സമ്മേളനത്തിൽ പ്രസംഗിക്കാൻ അവസരം കിട്ടാൻ സാധ്യത കുറവാണ്. എന്നാൽ, ഈ സമ്മേളനത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കാൻ പോകുന്ന പേര് അൻവറിന്‍റേതായിരിക്കും. അൻവറിന്‍റെ ആരോപണങ്ങളുടെ കൂട്ടുപിടിച്ച് പ്രതിപക്ഷം ഭരണപക്ഷത്തിനെതിരേ അന്പുകളെയ്യുന്പോൾ പ്രതിരോധിക്കാൻ ഭരണപക്ഷം ഏതറ്റംവരെ പോകുമെന്നതു കാണേണ്ടതുതന്നെയാകും.

ഏതു സമയത്തും വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചേക്കാം. അതുകൊണ്ടുതന്നെ ഈ സമ്മേളനത്തിൽ രാഷ്‌ട്രീയം കത്തിക്കയറും. ഭരണപക്ഷത്തിനെതിരേ പ്രയോഗിക്കാൻ പ്രതിപക്ഷത്തിന് ആയുധങ്ങൾക്ക് ഒരു പഞ്ഞവുമില്ല. അവർ അത് എത്രമാത്രം പ്രയോഗിക്കുമെന്നു മാത്രമേ കാണേണ്ടതുള്ളൂ.

എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങൾതന്നെയാകും നിയമസഭയെ ചൂടുപിടിപ്പിക്കുക. ഈ വിഷയങ്ങളെല്ലാം തങ്ങൾ നേരത്തേ മുതൽ ഉയർത്തുന്നതാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസ്താവന ശ്രദ്ധേയമാണ്. ഇത് അൻവറിന്‍റേതു മാത്രമല്ല, തങ്ങളുടേതുകൂടിയാണെന്നാണ് സതീശൻ പറഞ്ഞുവയ്ക്കുന്നത്.

എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും സ്വർണക്കടത്തു സംബന്ധിച്ച ആക്ഷേപങ്ങളും പൂരം കലക്കൽ ആരോപണവുമെല്ലാം സമ്മേളനത്തെ ചൂടുപിടിപ്പിക്കും. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്പ് എഡിജിപിക്കെതിരേ നടപടിയുണ്ടാകുന്നില്ലെങ്കിൽ അത് സിപിഐക്കു നാണക്കേടുമാകും. അതുകൊണ്ടുതന്നെ ഈ വിഷയം സഭയിൽ കത്തിച്ചു നിർത്താൻ പ്രതിപക്ഷം ശ്രമിക്കും. പൂരം കലക്കൽ വിഷയത്തിലും ഭരണപക്ഷത്തെ ഭിന്നത കടുപ്പിക്കാനാകും പ്രതിപക്ഷം ശ്രമിക്കുക.


പി.വി. അൻവർ കൊളുത്തിവിട്ട വിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദവും നിയമസഭയിൽ ഉയർന്നുവരും. മലപ്പുറത്തിനെതിരായ ആക്ഷേപമെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയെങ്കിലും അതു പ്രതിപക്ഷം വകവച്ചു കൊടുക്കില്ല. മുഖ്യമന്ത്രി പ്രതിച്ഛായാ നിർമാണത്തിന് പിആർ ഏജൻസിയെ ഉപയോഗിക്കുന്നു എന്ന ആരോപണം പ്രതിപക്ഷനേതാവ് മുന്പ് ഉയർത്തിയപ്പോൾ പുച്ഛിച്ചു തള്ളിയതാണു മുഖ്യമന്ത്രി പിണറായി വിജയൻ. അതു കോണ്‍ഗ്രസുകാരുടെ രീതിയാണെന്നു പറഞ്ഞ് ആക്ഷേപം തള്ളിയ മുഖ്യമന്ത്രി ഇനി എന്തു പറയുമെന്നു കേൾക്കാൻ കൗതുകമുണ്ടാകും.

സമ്മേളനം ആരംഭിക്കുന്ന നാളെ വയനാട് ദുരന്തത്തെക്കുറിച്ചുള്ള പരാമർശവും ആദരാഞ്ജലിയും മാത്രമേ ഉണ്ടാകൂ. തിങ്കളാഴ്ച മുതലാകും നിയമസഭ പ്രക്ഷുബ്ധമാകുന്ന തരത്തിൽ പ്രതിഷേധം ഉയരുക. വിവാദവിഷയങ്ങൾക്കു മുഖ്യമന്ത്രി സഭാതലത്തിൽ നേരിട്ടു മറുപടി പറയുന്നത് ഒഴിവാക്കാനായി നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റിയത് ഇപ്പോൾത്തന്നെ പ്രതിപക്ഷ പ്രതിഷേധം വിളിച്ചുവരുത്തിയിട്ടുണ്ട്.

സമ്മേളനം എങ്ങനെ മുന്നോട്ടു പോകും എന്നത് പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ തീവ്രത അനുസരിച്ചായിരിക്കും തീരുമാനിക്കപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.