"ദ ഹിന്ദു’ ദിനപത്രത്തിനു മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുത്തിയത് നാടകമാണെന്നു പി.വി.അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിരുന്നെങ്കില്‍ വാര്‍ത്ത വരുമ്പോള്‍ കത്ത് അയയ്ക്കണമായിരുന്നു. സംഭവം വലിയ വിവാദമായ ശേഷമാണു "ഹിന്ദു’വിനു കത്തയച്ചത്.
കാര്യങ്ങള്‍ കൈവിട്ടപ്പോഴാണു സംഭവത്തില്‍ വ്യക്തതവരുത്തിയത്. ഇന്നലെ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി മലപ്പുറത്തെ കരിപ്പുരെന്നു തിരുത്തിയതില്‍ സന്തോഷമുണ്ട്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ കേന്ദ്രമാണെന്ന് ഇന്ത്യ മുഴുവന്‍ അറിയിക്കാനാണ് "ഹിന്ദു’വിന് അഭിമുഖം നല്‍കിയതെന്ന് ഓര്‍ക്കണം. ബിജെപി, ആര്‍എസ്എസ് ഓഫീസുകളില്‍ ഇത് കാണാനാണ് അഭിമുഖം നല്‍കിയതെന്നും അന്‍വര്‍ ആരോപിച്ചു.
ഹിന്ദു പത്രം മുഖ്യമന്ത്രിയുടെ അഭിമുഖ ഓഡിയോ പുറത്തുവിടണം. ശക്തമായ ആലോചനയുടെ ഭാഗമായി വന്ന അഭിമുഖമാണിതെന്നും അന്‍വര്‍ പറഞ്ഞു. ബിജെപി നേതൃത്വവുമായി ആലോചിച്ച് നടത്തിയ അഭിമുഖമാണിത്.
മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവര്‍ അദ്ദേഹം ഒഴിയണമെന്ന് ഉപദേശിക്കണം. ആരോഗ്യപരമായ വിഷയങ്ങളുണ്ട്. മുഖ്യമന്ത്രിയാകാന്‍ യോഗ്യരായവര്‍ സിപിഎമ്മില്‍ ഉണ്ടല്ലോ, താനായിരുന്നു മുഖ്യമന്ത്രിയുടെ സ്ഥാനത്തെങ്കില്‍ രാജിവയ്ക്കുമായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
മാനസികാവസ്ഥയും ശാരീരികാവസ്ഥയും വച്ച് മുഖ്യമന്ത്രി ഒഴിയണം. പാര്‍ട്ടിയില്‍ മറ്റാരും ഇല്ലെങ്കില്‍ റിയാസിനെ മുഖ്യമന്ത്രിയാക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കോടിയേരി സഖാവിന്റെ കുടുംബത്തോടു ചോദിച്ചാല്‍ മതിയെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. ഒരു വിരല്‍ ഇങ്ങോട്ട് ചൂണ്ടുമ്പോള്‍ ബാക്കിയുള്ള നാലും മുഖ്യമന്ത്രിയുടെ നെഞ്ചത്തേക്കാണെന്നു മനസിലാക്കിയാല്‍ മതി.
പെന്ഷന് നേരാവണ്ണം നല്കാന് കഴിയാത്തതും പെര്‍മിറ്റ് ഫീസ് വര്ധിപ്പിച്ചതുമൊക്കെയാണു ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയിലേക്കു നയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് നാലുമണിക്കാണ് വിജിലന്‍സ് ഡിവൈഎസ്പി എന്റെ മൊഴിയെടുക്കാന്‍ എത്തിയത്. ഈ നാടകത്തിന് ഞാന്‍ കൂട്ടുനില്‍ക്കുന്നില്ല. അതിനാല്‍ മൊഴി തരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. നാളെ കൊടുക്കുന്ന റിപ്പോര്‍ട്ടില്‍ എന്റെ മൊഴിയെടുക്കുന്നതെന്ത്?'' അന്‍വര്‍ ചോദിച്ചു.