യൂത്ത് ലീഗ് നല്കിയ പരാതിയിൽ മുഖ്യമന്ത്രിയെയും ദ ഹിന്ദു പത്രത്തിന്റെ എഡിറ്ററെയും ഡപ്യൂട്ടി എഡിറ്ററെയും കൈസണ്‍ പിആർ ഏജൻസി മാനേജിംഗ് ഡയറക്ടറെയും എതിർകക്ഷിയാക്കിയാക്കിയിട്ടുണ്ട് .
"ദ ഹിന്ദു'പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കുന്നതിനും ഒ രു ദേശത്തെ മറ്റുള്ളവരുടെ മുന്നിൽ അപകീർത്തിപ്പെടുത്തുന്നതിനുമാണെന്നും ചൂണ്ടിക്കാട്ടുന്നു.
പിആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷപ്രചാരണം നടത്തി വർഗീയധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.