ജോജി തോമസ്

നെന്മാറ: സൈക്കിൾ ചവിട്ടിയുള്ള ക്ഷീണം ഒഴിവാക്കാനും കയറ്റത്തിലൂടെയുള്ള തള്ളൽ ഒഴിവാക്കാനുമായി സ്കൂൾ വിദ്യാർഥിയുടെ മോഹം ഒടുവിൽ സഫലമായി.

അയൽ വീട്ടുകാർ ഉപേക്ഷിച്ച മോപ്പഡ് എൻജിൻ സൈക്കിളുമായി കൂട്ടിയോജിപ്പിച്ചാണ് പത്താം ക്ലാസ് വിദ്യാർഥിയുടെ കണ്ടുപിടുത്തം. അയിലൂർ തോട്ടുംപള്ള തിരിഞ്ഞക്കോട് മൻസൂർ അലി- ബെൻസീന ദമ്പതികളുടെ മകനാണ് അഫ്സൽ.

അച്ഛൻ വാങ്ങിക്കൊടുത്ത സൈക്കിളിലാണ് ആഗ്രഹം യാഥാർഥ്യമാക്കിയത്.
മോപ്പഡിന്‍റെ പഴയ എൻജിൻ സൈക്കിളിനു പിന്നിലെ കാരിയറിൽ വെൽഡുചെയ്ത് പിടിപ്പിച്ച് സൈക്കിളിന്‍റെ പിന്നിലെ ചക്രത്തിൽ പൽചക്രം ഘടിപ്പിച്ച് ചെയിൻ മുഖേന ബന്ധിപ്പിച്ചാണ് പുത്തൻ മോഡൽ വാഹനമൊരുക്കിയത്. ചെറിയ പ്ലാസ്റ്റിക് ബാരൽ കൊണ്ട് പെട്രോൾ ടാങ്കും സൈക്കിൾ ഹാൻഡിലിലേക്ക് ആക്സിലേറ്റർ സംവിധാനവും ഘടിപ്പിച്ചാണ് നിയന്ത്രണ സംവിധാനം ഒരുക്കിയിരിക്കുന്നത്.

കയറ്റത്തിൽ തള്ളേണ്ട, ക്ഷീണവുമില്ല. ഒടുവിൽ ആരും അത്ഭുതപ്പെടുന്ന സൈക്കിളും സ്വന്തമായി. അയൽക്കാർക്കും കൂട്ടുകാർക്കും മുന്നിൽ തന്‍റെ കണ്ടുപിടുത്തം പ്രദർശിപ്പിച്ച് അഭിനന്ദനങ്ങൾ നേടിയിരിക്കുകയാണ് ഈ ബാലൻ. അയിലൂർ എസ് എം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ അഫ്സൽ സ്കൂൾ ശാസ്ത്രമേളയിൽ റോബോട്ട് നിർമിച്ചും ഹൈസ്കൂൾ വിദ്യാർഥികൾക്കു മാത്രമുള്ള യംഗ് ഇന്നൊവേഴ്സ് പ്രോഗ്രാം മത്സരത്തിൽ ബൈ സൈക്കിൾ വാട്ടർപമ്പ് എന്ന ആശയം അവതരിപ്പിച്ച് ജില്ലാതലം വരെയെത്തി.

മധ്യവേനൽ അവധിക്കാലത്ത് വീടിനു മുന്നിൽ കൂട്ടുകാരുടെ സൈക്കിൾ നന്നാക്കി കൊടുക്കാനുള്ള വർക്ക്ഷോപ്പും നടത്തിയിരുന്നു. സഹോദരൻ അൻസിൽ അയിലൂർ എസ്എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ടു വിദ്യാർഥിയാണ്.