കിടങ്ങൂര്‍: അര്‍ധരാത്രി കിടങ്ങൂര്‍ മാന്താടി ഗ്രാമം ഉണര്‍ന്നത് കൊലപാതകക്കഥ കേട്ടാണ്. കിടപ്പു രോഗിയായ കിടങ്ങൂര്‍ സൗത്ത് മാന്താടി ഏലക്കോട് രമണിയുടെ (70) കൊലപാതകമാണ് നാടിനെ ഞെട്ടിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഏറെക്കാലം കിടപ്പുരോഗി ആയിരുന്ന ഭാര്യയുടെ രോഗാവസ്ഥയില്‍ മനംനൊന്താണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് സോമന്‍ (74) പോലീസിനോട് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകന്‍ ശ്രീകുമാറിനെയും കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു സോമന്‍റെ തീരുമാനം. ഭിന്നശേഷിക്കാരനായ മകനെ മറ്റാരും നോക്കാനില്ലെന്ന് കരുതിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും സോമന്‍ പറഞ്ഞു.

എന്നാല്‍ ശ്രീകുമാര്‍ ബഹളം വച്ചതോടെ മൂത്തമകന്‍ സുനീത് ഉറക്കമുണരുകയും പിതാവിന്‍റെ കൈ വേര്‍പ്പെടുത്തി അനുജനെ രക്ഷപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കൊലപാതകവിവരം നാട്ടുകാരെയും ബന്ധപ്പെട്ടവരെയും അറിയിച്ചു. ഭാര്യയുടെ രോഗാവസ്ഥയില്‍ സോമന് കടുത്ത മാനസിക സമ്മര്‍ദം ഉണ്ടായിരുന്നു. വെള്ളിയാഴ്ച നാട്ടുകാരോട് സംസാരിച്ചത് ഭാര്യയുടെ വിഷമതകളെക്കുറിച്ചാണ്. രമണി വേദനിക്കുന്നതുകണ്ട് കണ്ണ് നിറയുന്നതായും അയല്‍ക്കാരനോട് സംസാരിച്ചിരുന്നു.

മേസ്തിരി പണിക്കാരനായ സോമന് കഴിഞ്ഞ ഏറെ നാളുകളായി പണിക്കു പോകാനും കഴിഞ്ഞിരുന്നില്ല. ഇളയ മകനെയും ഭാര്യയെയും ശുശ്രൂഷിച്ചിരുന്നതും ഭക്ഷണം പാകം ചെയ്തിരുന്നതും സോമനായിരുന്നു. കൊലപാതകവിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ക്കും പോലീസിനും മുന്നില്‍ നിസംഗനായി ഇരിക്കുകയായിരുന്നു സോമന്‍.