ജനകീയമായി മഴക്കാലപൂര്‍വ ശുചീകരണം
Wednesday, May 8, 2024 12:47 AM IST
കാസര്‍ഗോഡ്: മഴക്കാല പൂര്‍വശുചീകരണത്തിന്‍റെ ഭാഗമായി ജില്ലയിലെ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പൊതുഇടങ്ങള്‍ ശുചീകരിച്ചു. ഹരിതകര്‍മസേന, എംജിഎന്‍ആര്‍ഇജിഎസ് പ്രവര്‍ത്തകരും എന്‍എസ്എസ് വോളണ്ടിയര്‍മാരും പൊതുജനങ്ങളും പങ്കാളികളായി.
ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്‍റെ നേതൃത്വത്തില്‍ നവകേരള മിഷന്‍ കര്‍മ്മ പദ്ധതിയുടെയും ജില്ലാ ശുചിത്വ മിഷന്‍റെയും നിര്‍ദേശാനുസരണമാണ് വിവിധ തദ്ദേശസ്ഥാപനങ്ങള്‍ ശുചീകരണ പ്രര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ചില പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.

പൊതു ഇട ശുചീകരണത്തെ തുടര്‍ന്ന് വീടുകളില്‍ ഡ്രൈ ഡേ ആചരിക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് മുഴുവന്‍ വിദ്യാലയങ്ങളും ശുചീകരിക്കും.

മഴക്കാലപൂര്‍വശുചീകരണം ആരോഗ്യ ജാഗ്രത കാമ്പയിന്‍റെ ഭാഗമായാണ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. വാര്‍ഡുതല ശുചിത്വ സമിതി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

ജില്ലയില്‍ ആദ്യ ദിവസം മൂന്നു മുനിസിപ്പാലിറ്റികളിലും 30 പഞ്ചായത്തുകളിലുമായി 500 ഓളം കേന്ദ്രങ്ങള്‍ ജനകീയമായി ശുചീകരിച്ചു. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ വരും ദിവസങ്ങളിൽ ശുചീകരണം നടപ്പാക്കും. ഉറവിട മാലിന്യസംസ്‌കരണത്തില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.