മടിക്കൈയിലെ വാഴകൃഷിക്ക് വീണ്ടും ഇരുട്ടടി
Wednesday, May 8, 2024 12:47 AM IST
മടിക്കൈ: മടിക്കൈയിലെ കാർഷികമേഖലയുടെ ജലസ്രോതസ്സായ ചാളക്കടവ് പുഴ ഇതാദ്യമായി പാടേ വറ്റിവരണ്ടു. ഇതോടെ കാലാവസ്ഥാമാറ്റം മൂലമുണ്ടായ പ്രശ്നങ്ങൾ കൊണ്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിസന്ധി നേരിടുന്ന മടിക്കൈയിലെ നേന്ത്രവാഴത്തോട്ടങ്ങൾ ഇത്തവണ വെള്ളമില്ലാതെ ഉണങ്ങി നശിക്കുന്ന നിലയായി.

മുൻവർഷങ്ങളിൽ മഴക്കാലം കനക്കുമ്പോൾ തോട്ടങ്ങളിൽ വെള്ളം കെട്ടിനിന്ന് വാഴകൾ ചീഞ്ഞുനശിച്ച അനുഭവം കൊണ്ടാണ് അതിനുമുമ്പേ വിളവെടുക്കാവുന്ന തരത്തിൽ കാലേകൂട്ടി കൃഷി തുടങ്ങിയത്. ജലക്ഷാമം ഇത്രയും ഗുരുതരമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ആദ്യകാലങ്ങളിൽ നന്നായി നനച്ച് വളർന്നുവന്ന വാഴകൾ കുല വന്ന അവസ്ഥയിലെത്തുമ്പോൾ തുള്ളി വെള്ളമില്ലാതെ ശോഷിച്ചു നില്ക്കുകയാണ്. ചിലതെല്ലാം തണ്ടൊടിഞ്ഞു വീഴുകയും ചെയ്തു. ഇനി കുലകൾ മൂപ്പെത്തിയാലും തൂക്കം കുറയും. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് കാലാവസ്ഥാമാറ്റം മടിക്കൈയിലെ വാഴ കർഷകരെ ചതിക്കുന്നത്.

പുഴ വറ്റിവരണ്ടതോടെ മിക്കയിടത്തും കിണറുകളിലും വെള്ളമില്ലാതായി. കോടോം-ബേളൂർ പഞ്ചായത്തിലെ ആനപ്പെട്ടി ഭാഗത്തുനിന്ന് തുടങ്ങി കിനാനൂർ-കരിന്തളം, മടിക്കൈ പഞ്ചായത്തുകളിലൂടെ ഒഴുകി അരയിപ്പുഴയിൽ വന്നുചേരുന്നതാണ് ചാളക്കടവ് പുഴ. പഞ്ചായത്തിലെ കുടിവെള്ളവിതരണത്തിനായി മണക്കടവിൽ തടയണയും ജല അഥോറിറ്റിയുടെ കിണറും പമ്പ് ഹൗസും സ്ഥാപിച്ചിട്ടുണ്ട്.

നേരത്തേ ഇവിടെനിന്ന് രണ്ടു മോട്ടോറുകൾ ഉപയോഗിച്ച് 16 മണിക്കൂറോളം വെള്ളം പമ്പ് ചെയ്തിരുന്നു. പുഴ വരണ്ടതോടെ ഈ കിണറ്റിലും വെള്ളം തീരെ കുറഞ്ഞു. ഇപ്പോൾ ഒരു മോട്ടോർ മാത്രം ഇടയ്ക്കിടെ പ്രവർത്തിപ്പിച്ച് ആഴ്ചയിലൊരിക്കൽ മാത്രമാണ് കുടിവെള്ള വിതരണം നടത്തുന്നത്.

കാലിച്ചാംപൊതി, കീക്കാംകോട്ട്, കണ്ണിപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ നാലുമാസമായി വെള്ളം കിട്ടുന്നില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.