കീഴാറ്റൂർ: അജൈവ മാലിന്യ സംസ്കരണത്തിൽ രണ്ട് കോടിയുടെ പ്രവർത്തനങ്ങളുമായി മികച്ച മാതൃക തീർക്കുകയാണ് കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്. 20 ഹരിതകർമ സേനാംഗങ്ങളെ ഉപയോഗിച്ച് പഞ്ചായത്തിലെ 98 ശതമാനം വീടുകളിലെയും മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിലെ മാലിന്യ ശേഖരണത്തിനായി 14 ബോട്ടിൽ ബൂത്തുകളും 16 ബിന്നുകളും പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്.

മാലിന്യ സംസ്കരണത്തിനായി ഒരു എംസിഫും 19 മിനി എംസിഫും സജ്ജമാക്കിയിട്ടുണ്ട്. ഇതുവരെ 620 ടണ്‍ അജൈവ മാലിന്യ വസ്തുക്കൾ ശേഖരിക്കുകയും 515 ടണ്‍ പാഴ് വസ്തുക്കൾ ഒഴിവാക്കുകയും ചെയ്തു. "ഹരിത കീഴാറ്റൂർ സുന്ദര കീഴാറ്റൂർ’ എന്ന അജൈവ പാഴ്വസ്തു പരിപാലന പദ്ധതിയിലൂടെ മാലിന്യ സംസ്കരണ രംഗത്ത് നിരവധി മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാരിന്‍റേതടക്കം ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം അഞ്ച് വർഷത്തിൽ 15 കോടി 60 ലക്ഷം രൂപയുടെ ഗ്രാമീണ റോഡ് വികസനമാണ് പഞ്ചായത്ത് നടപ്പാക്കിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയും വാടക കെട്ടിടത്തിലുള്ള ആയുർവേദ ഹെൽത്ത് സെന്‍ററിന് അടിസ്ഥാന സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമിച്ച് നൽകുകയും ചെയ്തത് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളാണ്.

ലൈഫ് ഭവന പദ്ധതിയുടെ കീഴിൽ 16 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും കാർഷിക രംഗത്ത് ഒരു കോടി 60 ലക്ഷം രൂപയുടെ വികസനവും നടപ്പാക്കിയിട്ടുണ്ട്.