ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമക്കേസ് പ്രതി പിടിയിൽ
Sunday, July 7, 2024 6:29 AM IST
വെള്ളറട: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒന്നരവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ വെള്ളറട പോലീസ് സാഹസികമായി പിടികൂടി.

അമ്പൂരി ചങ്ങാടക്കടവ് മുളമൂട്ടില്‍ വീട്ടില്‍ ജോസ് (44)ആണ് വലയിലായത്. സമീപവാസിയായ ജോബിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ് അക്രമി മുങ്ങുകയായിരുന്നു.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളി സങ്കേതത്തില്‍ നിന്ന് പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറപ്പ്, സബ് ഇന്‍സ്‌പെക്ടര്‍ റസല്‍ രാജ് സിവില്‍ പോലീസുകാരായ പ്രദീപ്, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.