കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സ്റ്റേഡിയത്തിന് ബലക്ഷയം ഉണ്ടെന്ന മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പുറത്തുവിടാതെ ജിസിഡിഎ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലാതെ അനുമതി നല്‍കിയത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
മെസിയെ എത്തിക്കാമെന്ന പേരില്‍ വിവാദ സ്പോണ്സര്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കായിക മന്ത്രിയുടെ റോള്‍ എന്താണെന്നും, മെസി വന്നാല്‍ മന്ത്രിക്ക് എത്ര പണം ലഭിക്കുമെന്നും ഷിയാസ് ചോദിച്ചു. പണം ലക്ഷ്യമിട്ടുള്ള നിഗൂഢമായ നീക്കമാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്നത്. സ്റ്റേഡിയം നവീകരണത്തിന് ഉപകരാര്‍ നല്കിയെങ്കില് അതിനുള്ള മാനദണ്ഡം എന്താണെന്ന് ജിസിഡിഎ മറുപടി പറയണം. ഇതിലെ കരാറുകള്‍ എന്താണ്. നിയമപരമായ നടപടിക്രമം പാലിച്ചിട്ടിട്ടുണ്ടോ എന്നതടക്കം ജിസിഡിഎ മറുപടി പറയണം.
ഡിസിഡിഎ കൗണ്‍സില്‍ അംഗങ്ങള്‍ പോലും അറിയാതെയാണ് സ്റ്റേഡിയം കൈമാറിയത്. മന്ത്രിക്കും ഇടപാടുകളിൽ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും ഷിയാസ് ആരോപിച്ച
Tags : Congress nattuvishesham local