ബലാത്സംഗത്തിനു വധശിക്ഷ ബംഗാൾ നിയമസഭ ബിൽ പാസാക്കി
ബലാത്സംഗത്തിനു വധശിക്ഷ ബംഗാൾ നിയമസഭ  ബിൽ പാസാക്കി
Wednesday, September 4, 2024 1:39 AM IST
കോൽക്കത്ത: ബലാത്സംഗക്കേസുകളിൽ‌ ഇരകളുടെ മരണത്തിൽ പ്രതിക്കു വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024 പശ്ചിമബംഗാൾ നിയമസഭ ഏകകണ്ഠമായി പാസാക്കി.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനിർമാണത്തിനു തയായറാകാത്തതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ രാജിവയ്ക്കണമെന്ന് ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.

ശക്തമായ നിയമം പാസാക്കാൻ തയാ റാകാത്ത മുഖ്യമന്ത്രിമാരും രാജിവയ്ക്കണമെന്നു മമത ആവശ്യപ്പെട്ടു. ബിൽ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം സർക്കാർ വിളിച്ചുചേർത്തിരുന്നു.


കോൽക്കത്ത ആർജി കർ ആശുപത്രിയിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനസർക്കാരിനെതിരേ ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് ബിൽ അവതരണം.

ബില്ലിനെ അനുകൂലിക്കുകയാണെങ്കിലും കോൽക്കത്ത സംഭവത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് സംസ്ഥാനസർക്കാർ പെട്ടെന്ന് നിയമനിർമാണം നടത്തിയതെന്നു പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.