കോൽക്കത്ത ആർജി കർ ആശുപത്രിയിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനസർക്കാരിനെതിരേ ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് ബിൽ അവതരണം.
ബില്ലിനെ അനുകൂലിക്കുകയാണെങ്കിലും കോൽക്കത്ത സംഭവത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് സംസ്ഥാനസർക്കാർ പെട്ടെന്ന് നിയമനിർമാണം നടത്തിയതെന്നു പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.