നിയമ കമ്മീഷൻ രൂപവത്കരണം രാഷ്‌ട്രപതി അനുമതി നല്കി
നിയമ കമ്മീഷൻ രൂപവത്കരണം രാഷ്‌ട്രപതി അനുമതി നല്കി
Wednesday, September 4, 2024 1:39 AM IST
ന്യൂഡൽഹി: 23-ാമത് നിയമ കമ്മീഷന്‍റെ രൂപീകരണത്തിന് രാഷ്‌ട്രപതി ദ്രൗപദി മുർമു അനുമതി നൽകി. 22-ാമത് നിയമ കമ്മീഷന്‍റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ പാനലിനെ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

2027 ഓഗസ്റ്റ് 31 വരെയാണ് പുതിയ പാനലിന്‍റെ കാലാവധി. കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ചെയർപേഴ്സണ്‍ ഉൾപ്പെടെ നാല് മുഴുവൻ സമയ അംഗങ്ങൾ ഉൾപ്പെട്ടതാണ് 23-ാമത് നിയമ കമ്മീഷൻ.

നിയമകാര്യ വകുപ്പ് സെക്രട്ടറി, നിയമസഭാ വകുപ്പ് സെക്രട്ടറി എന്നിവർ എക്സ് ഓഫീഷ്യോമാരായിരിക്കും. കൂടാതെ പാർട്ട് ടൈം അംഗങ്ങളും കമ്മീഷന്‍റെ ഭാഗമാകും.

അഞ്ച് പേരിൽ കൂടുതൽ പാർട്ട് ടൈം അംഗങ്ങളെ ഉൾപ്പെടുത്തരുതെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചെയർപേഴ്സണ്‍ ഉൾപ്പെടെയുള്ള അംഗങ്ങളെ കേന്ദ്രസർക്കാർ ഇതുവരെ നിയോഗിച്ചിട്ടില്ല.


രാജ്യത്തെ നിയമസംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിയമപരിഷ്കാരങ്ങൾ അവലോകനം ചെയ്യുക, പുതിയ ശിപാർശകൾ നൽകുക തുടങ്ങിയവയാണ് കമ്മീഷന്‍റെ ചുമതല. മുൻ കമ്മീഷനെ നയിച്ച റിട്ട. ജസ്റ്റീസ് ഋതു രാജ് അവസ്തി ലോക്പാലിലേക്ക് നിയമിക്കപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്മീഷന് ചെയർപേഴ്സണ്‍ ഇല്ലായിരുന്നു. അതിനാൽ"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ,"ഏകീകൃത സിവിൽ കോഡ്’ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.