നയതന്ത്ര ബാഗേജ് പരിശോധിക്കാൻ സാധിക്കുമോ?: കേന്ദ്രത്തോട് സുപ്രീംകോടതി
നയതന്ത്ര ബാഗേജ് പരിശോധിക്കാൻ സാധിക്കുമോ?: കേന്ദ്രത്തോട് സുപ്രീംകോടതി
Wednesday, September 4, 2024 1:39 AM IST
ന്യൂഡൽഹി: സംശയം തോന്നിയാൽ നയതന്ത്ര ബാഗേജ് പരിശോധിക്കാൻ അധികാരമുണ്ടോയെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി.

സ്വർണക്കടത്ത് കേസിന്‍റെ വിചാരണ കേരളത്തിൽനിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.

സംശയം തോന്നുന്ന ബാഗുകൾ പരിശോധിക്കാമെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു.

ഒരു കുറ്റകൃത്യത്തിനായി ബാഗ് ഉപയോഗിച്ചാൽ അത് നയതന്ത്ര ബാഗായി തുടരില്ലെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എങ്കിലും കേന്ദ്രസർക്കാരുമായി ആലോചിച്ച ശേഷം വിഷയത്തിൽ വ്യക്തത വരുത്താമെന്നും എസ്.വി. രാജു കോടതിയെ അറിയിച്ചു.


കേസിൽ മുതിർന്ന അഭിഭാഷകൻ കബിൽ സിബലിന്‍റെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റി വയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം ഇഡി എതിർത്തില്ല. തുടർന്ന് ജസ്റ്റീസുമാരായ ഹൃഷികേശ് റോയ്, സതീഷ് ചന്ദ്ര ശർമ എന്നിവർ അടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

കേസിൽ വിചാരണ ആരംഭിക്കാത്ത സാഹചര്യത്തിൽ ഹർജി മാറ്റിവയ്ക്കുന്നതിൽ എതിർപ്പില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറലും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.