‘ദ കാണ്ഡഹാർ ഹൈജാക്ക്’ വിവാദം; നെറ്റ്ഫ്ലിക്സ് മേധാവിയെ വിളിച്ചു വരുത്തി കേന്ദ്രം
‘ദ കാണ്ഡഹാർ ഹൈജാക്ക്’ വിവാദം; നെറ്റ്ഫ്ലിക്സ് മേധാവിയെ  വിളിച്ചു വരുത്തി കേന്ദ്രം
Wednesday, September 4, 2024 1:39 AM IST
ന്യൂഡൽഹി: അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ‘ഐസി 814 ദ കാണ്ഡഹാർ ഹൈജാക്ക്’ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണമുയർന്നതോടെ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യയിലെ മേധാവിയെ വാർത്താവിതരണമന്ത്രാലയത്തിൽ വിളിച്ചു വരുത്തി കേന്ദ്ര സർക്കാർ.

ഭാവിയിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങൾ ദേശീയ താത്പര്യം സംരക്ഷിക്കുമെന്ന് നെറ്റ്ഫ്ലിക്സ് ഉറപ്പ് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം പാകിസ്ഥാൻ തീവ്രവാദ സംഘടനയായ ഹർക്കത് ഉൽ മുജാഹുദീൻ റാഞ്ചിയ യഥാർഥ സംഭവങ്ങളാണ് അനുഭവ് സിംഹ സംവിധാനം ചെയ്ത വെബ് സീരീസിന്‍റെ ഉള്ളടക്കം.


191 യാത്രക്കാരുമായി നേപ്പാളിൽനിന്ന് ഡൽഹിയിലേക്കു പോകുകയായിരുന്ന വിമാനം അഞ്ചു തീവ്രവാദികൾ റാഞ്ചുകയായിരുന്നു. ഡോക്ടർ, ബോല, ശങ്കർ, ചീഫ്, ബർഗർ എന്നിങ്ങനെ പരസ്പരം കോഡ് പേരുകളാണ് വിമാനത്തിനുള്ളിൽ ഇവർ ഉപയോഗിച്ചിരുന്നത് എന്നാണ് രേഖകൾ.

ഇതേ പേരുകൾ തന്നെയാണ് വെബ് സീരീസിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തീവ്രവാദികളുടെ യഥാർഥ മുസ്‌ലിം നാമങ്ങൾക്ക് പകരം ബോല, ശങ്കർ എന്നീ ഹിന്ദു പേരുകൾ നൽകിയതാണ് വിവാദമുയരാൻ കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.