കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചു; മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന
കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചു; മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന
Tuesday, September 3, 2024 3:32 AM IST
സനു സിറിയക്

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ നിരന്തരമായ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷൻ. പരിശോധന ഇപ്പോൾ ആവശ്യമില്ലെന്ന തമിഴ്നാടിന്‍റെ വാദം തള്ളിക്കൊണ്ടാണ് ജല കമ്മീഷന്‍റെ നടപടി.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മേൽനോട്ട സമിതി ഇന്നലെ ചേർന്ന പതിനെട്ടാമത് യോഗത്തിലാണ് കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്.

12 മാസത്തിനുള്ളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകണം. സുപ്രീംകോടതിയുടെ നിർദേശപ്രകാരം 2011ലാണ് കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി അവസാനമായി അണക്കെട്ടിൽ വിശദമായ പരിശോധന നടത്തിയത്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടെന്ന കേരളത്തിന്‍റെ ആവശ്യത്തിലെ ആദ്യചുവടുവയ്പാണ് ഇപ്പോൾ അംഗീകരിച്ച സുരക്ഷാ പരിശോധന.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന ഘട്ടത്തിൽ കേരളം വിദഗ്ധ സമിതിയുടെ പരിശോധന ആവശ്യപ്പെടാറുണ്ടെങ്കിലും 2026ൽ പരിശോധന മതിയെന്ന തമിഴ്നാടിന്‍റെ ആവശ്യപ്രകാരം അനുകൂല തീരുമാനം ഉണ്ടാകാറില്ലായിരുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയും സുരക്ഷാ പരിശോധന ആവശ്യമില്ലെന്ന നിലപാടിലായിരുന്നു.

എന്നാൽ തമിഴ്നാടിന്‍റെ വാദം തള്ളിക്കൊണ്ട് 13 വർഷത്തിനുശേഷമാണ് കേരളത്തിന്‍റെ ആവശ്യം പരിഗണിക്കപ്പെടുന്നത്. അണക്കെട്ടിന്‍റെ ഘടനാപരമായ സുരക്ഷ, ഭൂകന്പ പ്രതിരോധശേഷി, പ്രളയസുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്ധ സമിതി പരിശോധിക്കും.


ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക. അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് 2014ൽ സുപ്രീംകോടതി തമിഴ്നാടിന് അനുമതി നൽകിയിരുന്നു.

തുടന്നു നടത്തിയ അറ്റകുറ്റപ്പണിയിൽ ഡാം സുരക്ഷിതമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു തമിഴ്നാട്. എന്നാൽ, കേരളത്തിന്‍റെ ആശങ്ക പരിഗണിച്ച ഡാമിൽ സുരക്ഷാ പരിശോധന ആവശ്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, 2021ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം സുരക്ഷാ പരിശോധന 2026ൽ മാത്രം നടത്തിയാൽ മതിയെന്നായിരുന്നു തമിഴ്നാടിന്‍റെ വാദം.

ഇന്നലെ ഡൽഹിയിൽ നടന്ന മേൽനോട്ട സമിതിയുടെ യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, അന്തർസംസ്ഥാന നദീജല ചീഫ് എൻജിനിയർ ആർ. പ്രീയേഷ് എന്നിവർ പങ്കെടുത്തു.

തമിഴ്നാട്ടിൽനിന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കാവേരി ടെക്നിക്കൽ സെൽ ചെയർമാൻ ആർ. സുബ്രമണ്യൻ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.