ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക. അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് 2014ൽ സുപ്രീംകോടതി തമിഴ്നാടിന് അനുമതി നൽകിയിരുന്നു.
തുടന്നു നടത്തിയ അറ്റകുറ്റപ്പണിയിൽ ഡാം സുരക്ഷിതമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു തമിഴ്നാട്. എന്നാൽ, കേരളത്തിന്റെ ആശങ്ക പരിഗണിച്ച ഡാമിൽ സുരക്ഷാ പരിശോധന ആവശ്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, 2021ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം സുരക്ഷാ പരിശോധന 2026ൽ മാത്രം നടത്തിയാൽ മതിയെന്നായിരുന്നു തമിഴ്നാടിന്റെ വാദം.
ഇന്നലെ ഡൽഹിയിൽ നടന്ന മേൽനോട്ട സമിതിയുടെ യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, അന്തർസംസ്ഥാന നദീജല ചീഫ് എൻജിനിയർ ആർ. പ്രീയേഷ് എന്നിവർ പങ്കെടുത്തു.
തമിഴ്നാട്ടിൽനിന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കാവേരി ടെക്നിക്കൽ സെൽ ചെയർമാൻ ആർ. സുബ്രമണ്യൻ എന്നിവരും പങ്കെടുത്തു.