ജെഡിയു ദേശീയ വക്താവ് സ്ഥാനമൊഴിഞ്ഞ് ത്യാഗി
ജെഡിയു ദേശീയ വക്താവ് സ്ഥാനമൊഴിഞ്ഞ് ത്യാഗി
Monday, September 2, 2024 1:09 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജനതാദൾ (യുണൈറ്റഡ്) ന്‍റെ ദേശീയ വക്താവ് ചുമതലയിൽനിന്നു കെ.സി. ത്യാഗി രാജിവച്ചു. രാജീവ് രഞ്ജൻ പ്രസാദിനെ പകരം വക്താവായി പാർട്ടി അധ്യക്ഷൻ നിതീഷ് കുമാർ നിയമിച്ചു.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാൽ പല ദേശീയ വിഷയങ്ങളിലും ത്യാഗിയുടെ നിലപാടിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് രാജി എന്ന റിപ്പോർട്ടുകളുണ്ട്.


ഇസ്രയേലിന് ആയുധം നൽകുന്നത് ഇന്ത്യ നിർത്തണമെന്നും ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടണമെന്നും ത്യാഗി അഭിപ്രായപ്പെട്ടിരുന്നു.

ഏക സിവിൽകോഡ്, വഖഫ് ഭേദഗതി ബിൽ, അഗ്നിപഥ് വിഷയങ്ങളിലും വ്യത്യസ്ത നിലപാടായിരുന്നു ത്യാഗിയുടേത്. എന്നാൽ, പാർട്ടിയുമായി കൂടിയാലോചിക്കാതെയുള്ള നിലപാട് നേതാക്കൾക്കിടയിൽ അതൃപ്തിക്ക് വഴിവച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.