നാഗ്പുരിൽ ശനിയാഴ്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ സീറ്റ് വിഭജന ചർച്ചകൾ നടത്തിയിരുന്നു. ഇതുവരെ 173 സീറ്റുകളിലാണ് ധാരണയായത്. ഇതിൽ ഭൂരിപക്ഷവും ബിജെപി സ്വന്തമാക്കി.