മണിപ്പുരിൽ ബിജെപി നേതാവിന്‍റെ വീടിനുനേരെ മൂന്നാം ആക്രമണം
മണിപ്പുരിൽ ബിജെപി നേതാവിന്‍റെ വീടിനുനേരെ മൂന്നാം ആക്രമണം
Sunday, September 1, 2024 1:39 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: മണിപ്പുരിൽ ബിജെപി വക്താവ് ടി. മൈക്കിൾ ലംജതാംഗ് ഹാക്കിപ്പിന്‍റെ വീടിനുനേർക്കു മൂന്നാമതും ആക്രമണം. ചുരാചന്ദ്പൂർ ജില്ലയിലെ തുബോംഗ് മേഖലയിലെ പെനിയൽ ഗ്രാമത്തിലെ മൈക്കിളിന്‍റെ വീടിന് അജ്ഞാതർ ഇന്നലെ തീയിട്ടു. മുറ്റത്തു പാർക്ക് ചെയ്തിരുന്ന കാറും കത്തിനശിച്ചു. കഴിഞ്ഞയാഴ്ചയും ഇദ്ദേഹത്തിന്‍റെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു.

ബിജെപി നേതാവിന്‍റെ വീടിനുനേർക്കുണ്ടായ അക്രമത്തെക്കുറിച്ച് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ചുരാചന്ദ്പൂർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ധരുണ്‍ കുമാറിനോടു നിർദേശിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. 2023 മേയിൽ സംഘർഷം ആരംഭിച്ചതിനുശേഷം മൈക്കിളിന്‍റെ വീടിനു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് പോലീസ് അറിയിച്ചു.

അതേസമയം, കുക്കി സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ തെളിവ് എവിടെയെന്നു ചോദിച്ചു ന്യായീകരിക്കുന്ന മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്‍റെ വൈറലായ വിവാദ ഓഡിയോ ക്ലിപ്പിംഗിനെതിരേ പ്രതിഷേധം ശക്തമായി.

മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ടു കുക്കി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ ചുരാചന്ദ്പുർ ജില്ലയിലെ ലെയ്ഷാംഗ്, കാങ്പോക്പിയിലെ കെയ്തെൽമാൻബി, തെങ്നൗപാലിലെ മോറെ എന്നിവിടങ്ങളിൽ വൻ റാലികൾ നടത്തി.


മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്നും പ്രശ്നപരിഹാരത്തിന് മലയോര മേഖലകൾക്കു പ്രത്യേക ഭരണസംവിധാനം കൂടിയേ തീരൂവെന്നും കുക്കി നേതാക്കൾ ചൂണ്ടിക്കാട്ടി. 2023 ജൂലൈയിലാണ് രാജ്യത്തെയാകെ നടുക്കി രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച് മെയ്തെയ് ജനക്കൂട്ടം ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ വൈറലായത്.

വിവസ്ത്രരായ രണ്ടു സ്ത്രീകളെ ജനക്കൂട്ടത്തിൽനിന്നു രക്ഷിച്ചു വസ്ത്രം നൽകിയതിൽ മെയ്തെയ്കൾ അഭിമാനിക്കുകയാണു വേണ്ടതെന്നും കൂട്ടബലാത്സംഗത്തിനു തെളിവ് എവിടെയെന്നും മുഖ്യമന്ത്രി ബിരേൻ സിംഗ് പറയുന്ന ഓഡിയോ സന്ദേശമാണു വിവാദമായത്.

കൊടുംക്രൂരതയെ നിസാരവത്കരിക്കുകയും അതിന്‍റെ പേരിൽ അഭിമാനിക്കുകയാണു വേണ്ടതെന്ന് മെയ്തെയ്കളെ ഉപദേശിക്കുകയും ചെയ്ത മുഖ്യമന്ത്രി രാജ്യത്തിനാകെ അപമാനമാണെന്ന് കുക്കികൾ ആരോപിച്ചു. എന്നാൽ ഓഡിയോ ക്ലിപ്പിൽ മാറ്റം വരുത്തിയതാണെന്നും സംസാരിക്കുന്ന ശബ്ദം മുഖ്യമന്ത്രിയുടേതല്ലെന്നും മണിപ്പുർ സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.

മെയ്തെയ് വനിതകളുമായി മുഖ്യമന്ത്രി നടത്തിയ 48 മിനിറ്റ് നീണ്ട ശബ്ദസന്ദേശം മണിപ്പുർ കലാപം അന്വേഷിക്കുന്ന ജസ്റ്റീസ് അജയ് ലാംബ കമ്മീഷനു മുന്പാകെ സമർപ്പിച്ചിട്ടുണ്ടെങ്കിലും നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ലെന്ന് ഒരു കുക്കി എംഎൽഎ ദീപികയോട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.