ജമ്മുകാഷ്മീരിന്റെ സ്വയംഭരണത്തിനായി മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോണ്‍ഫറൻസ് പാക്കിസ്ഥാനുമായി ചർച്ച നടത്തിയെന്നും പുതിയ സഖ്യം സംസ്ഥാനത്ത് വീണ്ടും ഭീകരതയെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
2014നാണ് സംസ്ഥാനത്ത് അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി 25 സീറ്റുകളിൽ വിജയിച്ചു. 28 സീറ്റുകളിൽ വിജയിച്ച പിഡിപിയുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.