ജമ്മു-കാഷ്മീരിലെ സഖ്യം ദേശീയ താത്പര്യം മുൻനിർത്തിയെന്ന് കോൺഗ്രസ്
ജമ്മു-കാഷ്മീരിലെ സഖ്യം ദേശീയ താത്പര്യം  മുൻനിർത്തിയെന്ന് കോൺഗ്രസ്
Sunday, September 1, 2024 1:39 AM IST
ശ്രീനഗർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയത് ദേശീയതാത്പര്യം മുൻനിർത്തിയാണെന്ന് കോൺഗ്രസ് ജമ്മു- കാഷ്മീർ സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കാര.

സംസ്ഥാനത്തെ 90 സീറ്റുകളിലും മത്സരിക്കാൻ കോൺഗ്രസ് തയാറായിരുന്നു. എന്നാൽ ജനക്ഷേമം മുൻനിർത്തി സഖ്യത്തിനു സന്നദ്ധമാകുകയായിരുന്നു അദ്ദേഹം പറഞ്ഞു.

51 സീറ്റുകളിൽ കോൺഗ്രസും 32 സീറ്റുകളിൽ നാഷണൽ കോൺഫറൻസും ജനവിധി തേടാനാണു തീരുമാനം.

നേരത്തെ സഖ്യത്തിനെതിരേ വിദ്വേഷ പരാമർശവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇരുകക്ഷികളും പാകിസ്ഥാന്‍റെ കൈയിലെ കളിപ്പാവകളാണെന്നായിരുന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുണ്‍ ചുഘിന്‍റെ ആരോപണം.


ജമ്മുകാഷ്മീരിന്‍റെ സ്വയംഭരണത്തിനായി മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോണ്‍ഫറൻസ് പാക്കിസ്ഥാനുമായി ചർച്ച നടത്തിയെന്നും പുതിയ സഖ്യം സംസ്ഥാനത്ത് വീണ്ടും ഭീകരതയെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

2014നാണ് സംസ്ഥാനത്ത് അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി 25 സീറ്റുകളിൽ വിജയിച്ചു. 28 സീറ്റുകളിൽ വിജയിച്ച പിഡിപിയുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.