ഗോമാംസം കഴിച്ചെന്നാരോപിച്ച് ഹരിയാനയിൽ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു
ഗോമാംസം കഴിച്ചെന്നാരോപിച്ച് ഹരിയാനയിൽ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു
Sunday, September 1, 2024 12:25 AM IST
ചണ്ഡിഗഡ്: ഗോമാംസം കഴിച്ചെന്നാരോപിച്ച് വീണ്ടും നരഹത്യ. പശ്ചിമബംഗാളിൽനിന്നുള്ള സാബിർ മാലിക്കി(26)നെയാണു ഹരിയാനയിലെ ചർഖി ജില്ലയിൽപ്പെട്ട ബന്ധാര ഗ്രാമത്തിലെ ബസ്‌ സ്റ്റാൻഡിൽവച്ച് ആൾക്കൂട്ടം വിചാരണ ചെയ്തു കൊലപ്പെടുത്തിയത്. ആസാമിൽനിന്നുള്ള മറ്റൊരു തൊഴിലാളി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പങ്കാളികളായ രണ്ടു കൗമാരക്കാരെ പോലീസ് തടങ്കലിൽ വച്ചിരിക്കുകയാണ്.

കഴിഞ്ഞ മൂന്നു വർഷമായി ഹരിയാനയിൽ ആക്രി കച്ചവടം നടത്തുകയായിരുന്നു കൊല്ലപ്പെട്ട സാബിർ മാലിക്. സംഭവം നടന്ന കഴിഞ്ഞ 27ന് രാവിലെ മൂന്നുപേർ ആക്രി വിൽക്കാനുണ്ടെന്നു പറഞ്ഞ് സാബിറിനെ വീട്ടിൽനിന്ന് ബസ്‌ സ്റ്റാൻഡിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെവച്ച് സാബിറിനെയും സുഹൃത്ത് ആസാമിൽനിന്നുള്ള അസിറുദ്ദീനെയും ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവർ വിചാരണ ചെയ്യുകയായിരുന്നു.


നാട്ടുകാർ ഇടപെട്ടപ്പോൾ പ്രതികൾ ഇരുവരെയും ബൈക്കിൽ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഗ്രാമത്തിനടുത്തുള്ള കനാലിൽനിന്ന് സാബിറിന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അസിറുദ്ദീനെ ഗുരുതര പരിക്കുകളോടെ മറ്റൊരു സ്ഥലത്തുനിന്ന് കണ്ടെത്തി.

അതേസമയം, പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാർ മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും എന്നാൽ ഒരാൾപ്പോലും സ്റ്റേഷനിൽ അറിയിച്ചില്ലെന്നും പോലീസ് പറഞ്ഞു.

കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്ന് സാബിറിന്‍റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.