നാട്ടുകാർ ഇടപെട്ടപ്പോൾ പ്രതികൾ ഇരുവരെയും ബൈക്കിൽ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഗ്രാമത്തിനടുത്തുള്ള കനാലിൽനിന്ന് സാബിറിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അസിറുദ്ദീനെ ഗുരുതര പരിക്കുകളോടെ മറ്റൊരു സ്ഥലത്തുനിന്ന് കണ്ടെത്തി.
അതേസമയം, പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാർ മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും എന്നാൽ ഒരാൾപ്പോലും സ്റ്റേഷനിൽ അറിയിച്ചില്ലെന്നും പോലീസ് പറഞ്ഞു.
കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്ന് സാബിറിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.