സിനിമാമേഖലയിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി ഹേമ കമ്മിറ്റി രൂപീകരിച്ച സർക്കാർ നിലപാടിനെ വൃന്ദ ലേഖനത്തിൽ പ്രശംസിച്ചു.
രാജ്യത്തു മുംബൈ അടക്കമുള്ള സിനിമാമേഖലകളിൽ സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾ പരസ്യമായ രഹസ്യമാണെന്നും എന്നാൽ കേരളത്തിൽ മാത്രമാണു ഡബ്ല്യുസിസി പോലൊരു സംഘടന രൂപീകൃതമായിട്ടുള്ളതെന്നും വൃന്ദ അഭിപ്രായപ്പെട്ടു.
ഇടത്സർക്കാരിന്റെ പ്രവർത്തനങ്ങളില്ലായിരുന്നെങ്കിൽ കേരളത്തിൽ ഹേമ കമ്മിറ്റി സാധ്യമാകില്ലായിരുന്നു. റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ ശക്തമായി പ്രയത്നിച്ച സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന നടപടികളാണു കോണ്ഗ്രസ് സ്വീകരിച്ചതെന്നും വൃന്ദ കുറ്റപ്പെടുത്തി.