മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വൃന്ദ കാരാട്ട്
മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വൃന്ദ കാരാട്ട്
Saturday, August 31, 2024 3:57 AM IST
ന്യൂഡൽഹി: ലൈംഗിക ആരോപണക്കേസിൽ എംഎൽഎ എം. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം സംസ്ഥാന നേതൃത്വത്വത്തിന്‍റെ നിലപാടിനെതിരേ സിപിഎം പിബി അംഗം വൃന്ദ കാരാട്ട്. നിങ്ങൾ ചെയ്തതുകൊണ്ട് ഞങ്ങളും ചെയ്യുന്നു എന്ന സിപിഎമ്മിന്‍റെ നിലപാട് പ്രയോജനശൂന്യമായ നിലപാടാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദത്തിൽ ആരോപണവിധേയനായ മുകേഷിനെ പാർട്ടി സംരക്ഷിക്കുകയാണെന്ന വിമർശനം ശക്തമാകുന്നതിനിടയിൽ സിപിഎം വെബ്സൈറ്റിലെഴുതിയ ലേഖനത്തിലാണ് വൃന്ദയുടെ വിമർശനം.

പീഡനാരോപിതരായ രണ്ട് എംഎൽഎമാരെ സംരക്ഷിക്കുന്ന പാർട്ടിയാണു കോണ്‍ഗ്രസെന്നും അവർക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധരായ ഒരുവിഭാഗം മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും വൃന്ദ പറഞ്ഞു. എന്നാൽ അവർ ചെയ്തതിനാൽ ഞങ്ങളും ചെയ്യുന്നു എന്ന നിലപാട് കൈക്കൊണ്ട് ആരോപണവിധേയനായ മുകേഷിനെ സംരക്ഷിക്കുന്ന സംസ്ഥാനനേതൃത്വത്തെ വൃന്ദ പരോക്ഷമായി വിമർശിച്ചു.


സിനിമാമേഖലയിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി ഹേമ കമ്മിറ്റി രൂപീകരിച്ച സർക്കാർ നിലപാടിനെ വൃന്ദ ലേഖനത്തിൽ പ്രശംസിച്ചു.

രാജ്യത്തു മുംബൈ അടക്കമുള്ള സിനിമാമേഖലകളിൽ സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾ പരസ്യമായ രഹസ്യമാണെന്നും എന്നാൽ കേരളത്തിൽ മാത്രമാണു ഡബ്ല്യുസിസി പോലൊരു സംഘടന രൂപീകൃതമായിട്ടുള്ളതെന്നും വൃന്ദ അഭിപ്രായപ്പെട്ടു.

ഇടത്‌സർക്കാരിന്‍റെ പ്രവർത്തനങ്ങളില്ലായിരുന്നെങ്കിൽ കേരളത്തിൽ ഹേമ കമ്മിറ്റി സാധ്യമാകില്ലായിരുന്നു. റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ ശക്തമായി പ്രയത്നിച്ച സർക്കാരിന്‍റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന നടപടികളാണു കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും വൃന്ദ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.