ചംപയ് സോറൻ ബിജെപിയിൽ
ചംപയ് സോറൻ ബിജെപിയിൽ
Saturday, August 31, 2024 3:57 AM IST
റാഞ്ചി: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ് ‌സിംഗ് ചൗഹാൻ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് സോറൻ ബിജെപി അംഗത്വമെടുത്തത്. ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയിൽ അംഗമായതിൽ അഭിമാനമുണ്ടെന്നു സോറൻ പറഞ്ഞു.

രണ്ടു ദിവസം മുന്പാണ് സോറൻ ജെഎംഎമ്മിൽനിന്നു രാജിവച്ചത്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് താൻ അവഗണനയും അവഹേളനവും നേരിട്ടെന്ന് ചംപയ് സോറൻ ആരോപിച്ചിരുന്നു. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സോറന്‍റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ ഹേമന്ത് സോറൻ രാജിവച്ചതിനെത്തുടർന്നാണ് ഫെബ്രുവരി രണ്ടിന് ചംപയ് സോറൻ മുഖ്യമന്ത്രിയായത്. ജൂലൈ മൂന്നിന് രാജിവച്ചു. ഇഡി കേസിൽ ജാമ്യം ലഭിച്ച ഹേമന്ത് സോറനു മുഖ്യമന്ത്രിസ്ഥാനത്തേക്ക് വഴിയൊരുക്കാനായിരുന്നു ചംപയ് സോറൻ രാജിവച്ചത്.

മന്ത്രിസ്ഥാനം രാജിവച്ച ചംപയ് സോറനു പകരം ജെഎംഎം എംഎൽഎ രാംദാസ് സോറൻ ഇന്നലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഘട്ട്ശില എംഎൽഎയാണ് രാംദാസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.