താനാജി സാവന്തിന്റെ ഓക്കാനത്തിനു ചികിത്സിക്കാൻ മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂവെന്ന് എൻസിപി വക്താവും ലെജിസ്ലേറ്റീവ് കൗണ്‍സിൽ അംഗവുമായ അമോൽ മിത്കരി പ്രതികരിച്ചു. മഹായുതിക്ക് എൻസിപിയുടെ ആവശ്യമില്ലെന്നാണ് സാവന്തിന്റെ പരാമർശം തെളിയിക്കുന്നതെന്ന് എൻസിപി (ശരദ് പവാർ) വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ), കോണ്‍ഗ്രസ് എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷമായ മഹാവികാസ് അഘാഡി (എംവിഎ) 30 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
മഹായുതി സഖ്യത്തിന് 17 സീറ്റുകളിൽമാത്രമാണ് വിജയിക്കാനായത്. ഇതോടെയാണ് മഹായുതി സഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്.