എൻസിപി നേതാക്കളുടെ അരികിൽ ഇരിക്കുന്പോൾ ഛർദിക്കാൻ വരുന്നുവെന്ന് ശിവസേന മന്ത്രി
എൻസിപി നേതാക്കളുടെ അരികിൽ ഇരിക്കുന്പോൾ ഛർദിക്കാൻ വരുന്നുവെന്ന് ശിവസേന മന്ത്രി
Saturday, August 31, 2024 3:57 AM IST
മുംബൈ: എൻസിപി (അജിത് പവാർ) നേതാക്കളുടെ അരികിൽ ഇരിക്കുന്പോൾ ഛർദിക്കാൻ വരുന്നെന്ന് ശിവസേന മന്ത്രി താനാജി സാവന്തിന്‍റെ പ്രസ്താവന മഹാരാഷ്‌ട്രയിലെ മഹായുതി സഖ്യത്തിൽ കോളിളക്കം ഉണ്ടാക്കുന്നു.

മന്ത്രിസഭാ യോഗങ്ങളിൽ എൻസിപി മന്ത്രിമാരുടെ അരികിൽ താൻ ഇരിക്കാറുണ്ടെന്നും അത് തനിക്ക് ഓക്കാനം ഉണ്ടാക്കുന്നതുപോലെ തോന്നിക്കാറുണ്ടെന്നുമായിരുന്നു ധാരാശിവിൽ (ഉസ്മാനാബാദ്) വ്യാഴാഴ്ച നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ താനാജി സാവന്ത് പറഞ്ഞത്.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബിജെപിയും ശിവസേനയും അജിത് പവാറിന്‍റെ എൻസിപിയും സംസ്ഥാനം ഭരിക്കുന്ന മഹായുതി സഖ്യത്തിൽ പങ്കാളികളാണ്.

ഇത്തരം പ്രസ്താവനകൾ കേൾക്കുന്നതിനേക്കാൾ നല്ലതു സഖ്യം ഉപേക്ഷിക്കുന്നതാണെന്ന് എൻസിപി പ്രതികരിച്ചു. ഒന്നുകിൽ താനാജി സാവന്തിനെ പുറത്താക്കണം അല്ലെങ്കിൽ ഞങ്ങളുമായുള്ള സഖ്യം ഉപേക്ഷിക്കണം- പാർട്ടി വക്താവ് ഉമേഷ് പാട്ടീൽ പറഞ്ഞു.


താനാജി സാവന്തിന്‍റെ ഓക്കാനത്തിനു ചികിത്സിക്കാൻ മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂവെന്ന് എൻസിപി വക്താവും ലെജിസ്ലേറ്റീവ് കൗണ്‍സിൽ അംഗവുമായ അമോൽ മിത്കരി പ്രതികരിച്ചു. മഹായുതിക്ക് എൻസിപിയുടെ ആവശ്യമില്ലെന്നാണ് സാവന്തിന്‍റെ പരാമർശം തെളിയിക്കുന്നതെന്ന് എൻസിപി (ശരദ് പവാർ) വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ), കോണ്‍ഗ്രസ് എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷമായ മഹാവികാസ് അഘാഡി (എംവിഎ) 30 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

മഹായുതി സഖ്യത്തിന് 17 സീറ്റുകളിൽമാത്രമാണ് വിജയിക്കാനായത്. ഇതോടെയാണ് മഹായുതി സഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.