പശ്ചിമബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം രണ്ടിന്
പശ്ചിമബംഗാൾ നിയമസഭയുടെ  പ്രത്യേക സമ്മേളനം രണ്ടിന്
Friday, August 30, 2024 2:17 AM IST
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയുടെ രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം അടുത്തമാസം രണ്ടിന് ചേരും. ബലാത്സംഗക്കേസിലെ പ്രതികൾക്കു വധശിക്ഷ നൽകുന്നതിനുള്ള ബിൽ പാസാക്കുന്നതിനായാണു സമ്മേളനം.

ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി അടുത്തയാഴ്ച നിയമസഭയിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് നടപടി.

കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാളിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് സർക്കാരിന്‍റെ തിരക്കിട്ട നീക്കം. പ്രത്യേക സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ബിൽ ചർച്ചയ്ക്കും പാസാക്കുന്നതിനുമായി അവതരിപ്പിക്കുമെന്ന് സ്പീക്കർ ബിമൻ ബാനർജി അറിയിച്ചു.

ബില്ലിനു ഗവർണർ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തുകയോ രാഷ്‌ട്രപതിക്കു കൈമാറുകയോ ചെയ്താൽ താൻ രാജ്ഭവനു പുറത്ത് ധർണ നടത്തുമെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.


മലക്കംമറിഞ്ഞ് മമത

സമരം ചെയ്യുന്ന മെഡിക്കൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താൻ ബിജെപിക്കെതിരേയാണ് സംസാരിച്ചതെന്നും മമത പറഞ്ഞു. മെഡിക്കൽ വിദ്യാർഥികളെക്കുറിച്ചോ സമരത്തെക്കുറിച്ചോ തെറ്റായ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.

സമരം ന്യായമാണ്. പൂർണ പിന്തുണയാണുള്ളത്. എനിക്കെതിരേ ചില കേന്ദ്രങ്ങൾ ആരോപിക്കുന്നതുപോലെ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയിട്ടില്ല. ആരോപണം തീർത്തും തെറ്റാണ്- അവർ‌ പറഞ്ഞു.

ബുധനാഴ്ച തൃണമൂൽ റാലിയിൽ‌ മമത നടത്തിയ പ്രസ്താവനയാണുവിവാദമായത്. സമരം നടത്തുന്ന ഡോക്ടർമാർ ജോലിയിൽ തിരികെ പ്രവേശിക്കുന്നത് അടിയന്തരമായി ആലോചിക്കണമെന്നും അവരുടെ ഭാവിയെക്കരുതി കേസെടുക്കാൻ താൻ താത്പര്യപ്പെടുന്നില്ലെന്നുമാണു മമത പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.