നിയമസഭാ ബില്ലുകൾ: രാജ്ഭവന് നോട്ടീസ്
നിയമസഭാ ബില്ലുകൾ: രാജ്ഭവന് നോട്ടീസ്
Saturday, July 27, 2024 4:39 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിക്കുന്നതു ചോദ്യം ചെയ്തു കേരളവും പശ്ചിമബംഗാളും സമർപ്പിച്ച ഹർജികളിൽ കേന്ദ്രസർക്കാരിനോടും ഇരു രാജ്ഭവനുകളോടും സുപ്രീംകോടതി പ്രതികരണം തേടി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

നിയമസഭ പാസാക്കിയ ഏഴു ബില്ലുകൾ രാഷ്‌ട്രപതിക്ക് അയച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയും അവയിൽ നാലെണ്ണത്തിന് രാഷ‌ട്രപതി അനുമതി നൽകാതിരുന്നതും ഭരണഘടനാ വിരുദ്ധമാണെന്നാണ് കേരളത്തിന്‍റെ വാദം.

ബില്ലുകൾ തടഞ്ഞുവച്ച ഗവർണർ സി.വി. ആനന്ദബോസിന്‍റെ നടപടിയെയാണ് പശ്ചിമബംഗാൾ കോടതിയിൽ ചോദ്യം ചെയ്തത്. നേരത്തേ, ബംഗാൾ ഗവർണർക്കെതിരേ സമാനമായ ആരോപണങ്ങളുമായി പൊതുതാത്പര്യ ഹർജി കോടതിയിൽ സമർപ്പിച്ചിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണമാർ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ സംശയം തീർക്കാൻ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യമാണെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു.


പഞ്ചാബ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഇതേ വിഷയത്തിൽ സുപ്രീംകോടതിയെ നേരത്തേ സമീപിച്ചിരുന്നു. 2023 നവംബർ ഇതേ വിഷയവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിന്‍റെ ഹർജി തീർപ്പാക്കുന്പോൾ, ഗവർണർ ഒരു സംസ്ഥാനത്തിന്‍റെ പ്രതീകാത്മക തലവൻ മാത്രമാണെന്നും നിയമസഭകളുടെ നിയമനിർമാണ അധികാരങ്ങളെ തടയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.