ഡ്രോൺ ആക്രമണത്തിൽ വിറച്ച് മണിപ്പുർ
ഡ്രോൺ ആക്രമണത്തിൽ വിറച്ച് മണിപ്പുർ
Thursday, September 5, 2024 2:49 AM IST
ഇംഫാൽ: മണിപ്പുരിൽ കലാപം കൂടുതൽ മേഖലയിലേക്കു വ്യാപിക്കുന്നുവെന്ന സംശയം ശക്തമാക്കി ജിരിബാമിൽ തീവയ്പ്. ജക്രുധോർ ജില്ലയിൽ മുൻ പോലീസ് ഓഫീസറുടെ ഉടമസ്ഥതയിലുള്ള വീടാണ് ബുധനാഴ്ച പുലർച്ചെ അക്രമികൾ തീവച്ചു നശിപ്പിച്ചത്. മുന്പു നടന്ന അക്രമങ്ങളെത്തുടർന്ന് കുടുംബാംഗങ്ങൾ വീടുവിട്ടുപോയിരുന്നതിനാൽ ആളപായം ഉണ്ടായില്ല.

സമീപ സംസ്ഥാനമായ ആസാമിലെ കാച്ചറിൽ സിആർപിഎഫിന്‍റെ സാന്നിധ്യത്തിൽ ഓഗസ്റ്റ് ഒന്നിന് ഒപ്പുവച്ച സമാധാനക്കരാറും ഇതോടെ അപ്രസക്തമായി. പരസ്പരം ആക്രമണത്തിൽനിന്ന് വിട്ടുനിൽക്കുന്നതായി ജിരിബാമിലെ മെയ്തേ, ഹമർ, മിസോ ഉൾപ്പെടെ ഗോത്രവിഭാഗങ്ങളുടെ പ്രതിനിധികൾ ധാരണയിലെത്തുകയായിരുന്നു.

അതിനിടെ, രണ്ടുവർഷമായി തുടരുന്ന വംശീയകലാപത്തിന്‍റെ രൂക്ഷത പതിന്മടങ്ങ് വർധിപ്പിച്ച് ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ തുടരുന്നത് സുരക്ഷാസേനയ്ക്കു തലവേദനയായി. രണ്ടുദിവസം മുന്പാണ് ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗ് ഗ്രാമത്തിൽ വീടിനുനേരേ ഡ്രോണിൽ ബോംബുകൾ വർഷിച്ചത്. ഇതോടെ മേഖലയിൽനിന്ന് ആളുകൾ വീടുപേക്ഷിച്ച് സമീപത്തെ കമ്യൂണിറ്റി ഹാളിൽ അഭയം തേടിയിരിക്കുകയാണ്. ഡ്രോണുകളിൽനിന്നു പതിച്ച ബോംബ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്കു പരിക്കേറ്റതോടെയാണു പലായനം.

അറുപത്തഞ്ചുകാരനായ ഒരു കർഷകന്‍റെ വീടിനു മുകളിലാണ് ആദ്യം ബോംബ് വീണത്. ഇദ്ദേഹത്തിന്‍റെ മകൾക്കു പരിക്കേറ്റു. മിനിറ്റുകൾക്കകം വീട്ടിനുള്ളിൽ രണ്ടാമത്തെ ബോംബും വീണ് കർഷകനും മകനും പരിക്കേൽക്കുകയും ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ മൂന്ന് ബോംബുകളാണ് ഡ്രോൺ ഉപയോഗിച്ച് തന്‍റെ വീട്ടിലേക്കു വർഷിച്ചതെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അദ്ദേഹം പറഞ്ഞു.

ഇംഫാൽ വെസ്റ്റിലെ കുട്രൂക്, കടങ്ബന്ദ് ഗ്രാമങ്ങളിൽ ഞായറാഴ്ചയാണ് ഡ്രോൺ ഉപയോഗിച്ച് ആദ്യ ആക്രമണം നടത്തിയത്. ഇതിനൊപ്പം കലാപകാരികൾ തോക്കുകളും ഉപയോഗിച്ചിരുന്നു. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒന്പതു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിനു മൂന്നു കിലോമീറ്റർ അകലെയാണ് സെൻജാം ചിരാംഗ് മേഖല.


ജനവാസ മേഖലയിലേക്കും സുരക്ഷാസേനാംഗങ്ങളുടെ കേന്ദ്രങ്ങളിലേക്കും ബോംബുകൾ വർഷിക്കുന്നത് കടുത്ത ഭീകരതയാണെന്നു മുഖ്യമന്ത്രി എൻ. ബിരേൻ‌ സിംഗ് പറഞ്ഞു. ഡ്രോണുകളുടെയും അനുബന്ധഭാഗങ്ങളുടെയും ഇറക്കുമതി സംസ്ഥാനസർക്കാർ നിരോധിച്ചതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, പുതിയ തരം ആക്രമണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. മണിപ്പുർ പോലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.

എൻഎസ്ജി സംഘം മണിപ്പുരിൽ

ന്യൂഡൽഹി: മണിപ്പുരിലെ ഡ്രോണ്‍ ബോംബാക്രമണ ഭീഷണി നേരിടാൻ ദേശീയ സുരക്ഷാ ഗാർഡിന്‍റെ (എൻഎസ്ജി) പ്രത്യേക പരിശീലനം നേടിയ സംഘം മണിപ്പുരിൽ. എൻഎസ്ജി ഡയറക്‌ടർ ജനറലുമായി നടത്തിയ ചർച്ചയെത്തുടർന്നാണു സംഘത്തെ അയച്ചതെന്ന് മണിപ്പുർ ഡിജിപി രാജീവ് സിംഗ് അറിയിച്ചു.

ആകാശത്തുനിന്ന് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും നേരിടുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാർഗങ്ങൾ നിർദേശിക്കാനും നിയമിച്ച ഉന്നതസമിതിയുമായി ഏകോപിപ്പിച്ചാകും എൻഎസ്ജിയുടെ പ്രവർത്തനം.

മണിപ്പുരിലെ ഇന്‍റലിജൻസ് അഡീഷണൽ ഡിജിപി അശുതോഷ് കുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള സമിതിയിൽ കരസേനയുടെ 57-ാം മൗണ്ടൻ ഡിവിഷൻ മേജർ ജനറൽ എസ്.എസ്. കാർത്തികേയ, ആസാം റൈഫിൾസ് (സൗത്ത്) ഐജി മേജർ ജനറൽ രാബ്രൂപ് സിംഗ്, മണിപ്പുരിന്‍റെയും നാഗാലാൻഡിന്‍റെയും ചുമതലയുള്ള സിആർപിഎഫ് ഐജി വിപുൽ കുമാർ, മണിപ്പുരിലെ ബിഎസ്എഫിന്‍റെ കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻസ് ഡിഐജി ജെ.കെ. ബിർദി എന്നിവരാണ് അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.