കേരളം പാർലമെന്‍റിൽ
കേരളം പാർലമെന്‍റിൽ
Saturday, July 27, 2024 4:39 AM IST
ബെന്നി ബെഹനാൻ

ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ ബിൽ (2024), യുക്തിചിന്ത പ്രോത്സാഹന ബിൽ എന്നീ സ്വകാര്യ ബില്ലുകൾ ബെന്നി ബെഹനാൻ എംപി ലോക്സഭയിൽ അവതരിപ്പിച്ചു.

ഓട്ടിസം രോഗം തിരിച്ചറിയാൻ ഉചിതമായ മാർഗനിർദേശങ്ങൾക്കായി സംവിധാനം സൃഷ്‌ടിക്കുക, ഓട്ടിസം ബാധിതർക്കുള്ള പ്രാഥമിക ഇടപെടൽ, ചികിത്സ, പിന്തുണ എന്നിവ ഉറപ്പുവരുത്തുക, ഇവരുടെ കുടുംബങ്ങൾക്കും സംരക്ഷിതർക്കും വേണ്ടിയുള്ള സഹായപദ്ധതികൾ, ഓട്ടിസം സംബന്ധിച്ച ബോധവത്കരണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഓട്ടിസം സ്പെക്‌ട്രം ഡിസോർഡറുകൾ ബില്ലിൽ പരാമർശിക്കുന്നത്. അന്ധവിശ്വാസങ്ങൾക്കെതിരേ നിയമനിർമാണം നടത്തുക എന്ന ഉദ്ദേശ്യ ത്തോടെയാണ് രണ്ടാമത്തെ ബില്ല് സഭയിൽ അവതരിപ്പിച്ചത്. രാജ്യത്തിന്‍റെ പല കോണുകളിലും പ്രാചീനരീതിയിലുള്ള ബലിയർപ്പണ വിശ്വാസങ്ങൾ വരെ നിലനിൽക്കുന്നുണ്ട്. ഇവയ്ക്കു തടയിടാൻ ബില്ലിന് കഴിയുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

ഡീൻ കുര്യാക്കോസ്

മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കുവാനുള്ള നടപടികൾ കേന്ദ്രസർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. കേന്ദ്ര ജല കമ്മീഷൻ 1979ൽ മുല്ലപ്പെരിയാർ സന്ദർശിച്ചപ്പോഴാണ് ഡാം അപകടാവസ്ഥയിലാണെന്ന കാര്യം ആദ്യമായി പുറംലോകം അറിഞ്ഞത്. ഇപ്പോൾ ഡാമിന് ഏതാണ്ട് 130 വർഷത്തോളം പഴക്കമുണ്ട്.

ദൗർഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ അഞ്ചു ജില്ലകളിലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാകും. അതിനാൽ കേന്ദ്രസർക്കാരിന്‍റെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.


ജെബി മേത്തർ

തിരുവനന്തപുരം ആമയിഴഞ്ചാൻ കനാലിൽ ശുചീകരണത്തൊഴിലാളി ജോയി മരിക്കാനിടയായ സംഭവം നഗരസഭയുടെയും റെയിൽവെയുടെയും കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് ജെബി മേത്തർ എംപി രാജ്യസഭയിലെ ശൂന്യവേളയിൽ ആരോപിച്ചു. ജോയിയുടെ അമ്മയ്ക്ക് ആവശ്യമായ നഷ്‌ടപരിഹാരം കേന്ദ്രസർക്കാരും റെയിൽവെയും അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

എ.എ. റഹീം

ഭരണഘടന അനുച്ഛേദം 164 ഭേദഗതി ചെയ്യാൻ രാജ്യസഭയിൽ എ.എ. റഹീം എംപി സ്വകാര്യബിൽ അവതരിപ്പിച്ചു. അനുച്ഛേദം 164 (1) പ്രകാരം മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരെയും ഗവർണർ നിയമിക്കുമെന്നും ഗവർണറുടെ പ്രീതിയുള്ളിടത്തോളം കാലം അവർക്ക് ചുമതല തുടരാമെന്നും ഭരണഘടന അനുശാസിക്കുന്നത്.

എന്നാൽ ഗവർണറുടെ പ്രീതി എന്ന പ്രയോഗം കൊളോണിയൽ ഉത്പന്നമാണെന്നും ഈ പ്രയോഗം ഒരു റിപ്പബ്ലിക്കിനു ചേർന്നതല്ലെന്നും ബില്ലിൽ പറയുന്നു. ഈ പ്രയോഗം നീക്കം ചെയ്തു പകരം നിയമസഭയുടെ വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചുമതലയിൽ തുടരാം എന്നു ഭേദഗതി ചെയ്യണമെന്നും സ്വകാര്യബില്ലിലൂടെ എംപി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.