ഷിരൂർ ദൗത്യം അതീവ ശ്രമകരം; തെരച്ചിൽ തുടരുന്നു
ഷിരൂർ ദൗത്യം അതീവ ശ്രമകരം; തെരച്ചിൽ തുടരുന്നു
Friday, July 26, 2024 3:25 AM IST
കാർവാർ: ഗംഗാവലി നദിയുടെ അടിത്തട്ടിൽ കാണാതായ അർജുനുവേണ്ടിയുള്ള ദൗത്യം അതീവ ശ്രമകരമായി തുടരുന്നു. കനത്ത മഴയിൽ പുഴയുടെ ഒഴുക്ക് അപകടനിലയ്ക്കു ഏറെ മുകളിൽ തുടരുന്ന സാഹചര്യത്തിൽ ഇന്നലെ പലതവണ ശ്രമിച്ചിട്ടും നാവികസേനയുടെ സ്കൂബാ ഡൈവർമാർക്ക് അടിത്തട്ട് വരെയെത്തി പരിശോധന നടത്താൻ സാധിച്ചില്ല.

കരസേനയുടെ ഡ്രോൺ നിയന്ത്രിത ഐബോഡ് സംവിധാനം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പുഴയുടെ അടിത്തട്ടിൽ അടുത്തടുത്തായി നാലിടങ്ങളിലാണു ലോഹഭാഗങ്ങൾ കണ്ടെത്തിയിട്ടുള്ളതെന്ന് ദൗത്യത്തിനു നേതൃത്വം നല്കുന്ന സതീഷ് കൃഷ്ണ സെയിൽ എംഎൽഎയും ഐബോഡ് സംഘത്തെ നയിച്ച റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാരും പത്രസമ്മേളനത്തിൽ അറിയിച്ചു.


അർജുന്‍റെ ലോറി, നേരത്തേ പുഴയിൽനിന്നു വീണ്ടെടുത്ത ഗ്യാസ് ടാങ്കറിന്‍റെ കാബിൻ, പുഴയിലേക്കു പതിച്ച ഹൈടെൻഷൻ വൈദ്യുതിത്തൂൺ, റോഡിന്‍റെ സുരക്ഷാവേലി എന്നിവയാണിവ. ഇതിൽ ഏറ്റവും ആഴത്തിലുള്ള മൂന്നാമത്തെ സ്ഥാനത്താണു ട്രക്കിന്‍റെ സ്ഥാനം നിർണയിച്ചിട്ടുള്ളത്.

നേരത്തേ പുഴയിൽനിന്നു ലഭിച്ച, തിരിച്ചറിയാനാകാതിരുന്ന മൃതദേഹ ഭാഗം ദുരന്തത്തിൽ കാണാതായ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ ശരവണ(39)ന്‍റേതാണെന്ന് ഇന്നലെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതോടെ ദുരന്തത്തിൽ മരിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. അർജുനെയും പ്രദേശവാസികളായ രണ്ടു പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.